പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി താന്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്. അയോധ്യയില്‍ ദര്‍ശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധർമത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോടാണോ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് റായ്പുരിലെ രാജീവ് ഭവനില്‍വെച്ച് പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചത്തീസ്ഗഢ് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശില്‍ ആനന്ദ് ശുക്ലയുമായി രാധികയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിര്‍മല സാപ്രെ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തില്‍ സാഗര്‍ ജില്ലയിലെ രാഹത്ഗഡിലെ ബിജെപി റാലിയില്‍വെച്ചായിരുന്നു അംഗത്വമെടുത്തത്. സാഗര്‍ ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു നിര്‍മല സാപ്രെ.
Summary: Chhattisgarh Congress leader Radhika Khera has resigned and quit the grand old party, Alleges that she had to face such intense opposition for visiting ayodhya ram temple
