TRENDING:

ഞങ്ങൾ പശുവിനെ അമ്മയെ എന്ന പോലെ ബഹുമാനിക്കുന്നു; എന്നാൽ ചിലർ അവയെക്കുറിച്ച് സംസാരിക്കുന്നത് പാപമായി കാണുന്നു; പ്രധാനമന്ത്രി

Last Updated:

ഉത്തർ പ്രദേശിലെ നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണസിയില്‍ 2095 കോടിയോളം ചെലവുവരുന്ന 27 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തർപ്രദേശിൽ (Uttar Pradesh) സ്വന്തം മണ്ഡലമായ വാരണാസി (Varanasi) സന്ദർശനത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). വാരണാസിയിൽ ക്ഷീരോൽപ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. പശുക്കളെ ഞങ്ങൾ മാതാവിനെ പോലെയാണ് കാണുന്നത് എന്നാൽ ഇവിടെ ചിലർ പശുക്കളെ കുറിച്ച് സംസാരിക്കുന്നത് കുറ്റമായിട്ടും പാപമായിട്ടുമാണ് കാണുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാരുകൾ തഴഞ്ഞ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുന്നത് സർക്കാരിന്റെ പ്രധാന കർമ്മ പരിപാടികളിൽ ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Image: Narendra Modi, Twitter
Image: Narendra Modi, Twitter
advertisement

പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം വരുന്ന ആളുകൾക്ക് ഉപജീവന മാർഗം നൽകുന്നത് ഈ പശുക്കളാണെന്നത് മറക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ചിലർ പശുക്കളെയും എരുമകളെയും ചാണകത്തെയും കുറിച്ച് കളിയാക്കുന്നു, അവർ അതിനെ പാപമായി കാണുന്നു. ചിലർക്ക് പശു പാപമായിരിക്കാം, എന്നാൽ നമുക്ക് പശു അമ്മയാണ്. പശുവിനെ കളിയാക്കുന്നവർ രാജ്യത്തെ എട്ട് കോടി ജനങ്ങൾ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം മറക്കുന്നു' - പ്രധാനമന്ത്രി പറഞ്ഞു. ഉത്തർ പ്രദേശിലെ നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണസിയില്‍ 2095 കോടിയോളം ചെലവുവരുന്ന 27 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

advertisement

രാജ്യത്തെ ക്ഷീരോൽപ്പാദന രംഗത്തെ ശക്തിപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്, കഴിഞ്ഞ ആറ്, ഏഴ് വർഷക്കാലയളവിൽ മേഖലയിൽ 45 ശതമാനത്തോളം വളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ ക്ഷീരോത്പാദനത്തിന്റെ 22 ശതമാനം വഹിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ധവളവിപ്ലവത്തിലുണ്ടായ പുതിയ ഊർജം, രാജ്യത്തെ കർഷകരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിൽ മാറ്റം കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണത്തിലൂടെയും പരിപാലനത്തിലൂടെയൂം രാജ്യത്തെ 10 കോടിയോളം ചെറുകിട കർഷകർക്ക് നേട്ടം കൈവരിക്കാൻ കഴിയുമെന്നും ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങൾക്ക് രാജ്യാന്തര വിപണയിൽ ഏറെ ആവശ്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു.

Also read-Omicron | ഒമിക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സരാഘേഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

Parliament winter session | പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയുടെ കാര്യക്ഷമത 82 ശതമാനം, രാജ്യസഭയുടേത് 48 ശതമാനം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ (Parliament winter session) 24 ദിവസത്തിനിടെ നടന്നത് 18 സിറ്റിംഗുകൾ. ലോക്സഭയിൽ (Lok Sabha) നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 82 ശതമാനം സമയം വിനിയോഗിച്ചപ്പോൾ രാജ്യസഭയിൽ (Rajya Sabha) അത് 47. 9ശതമാനം മാത്രമായി ചുരുങ്ങി. ലഖിംപൂർ ഖേരി വിഷയത്തിൽ വലിയ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്. ലോക്സഭയിൽ 18.48 മണിക്കൂറാണ് വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ഞങ്ങൾ പശുവിനെ അമ്മയെ എന്ന പോലെ ബഹുമാനിക്കുന്നു; എന്നാൽ ചിലർ അവയെക്കുറിച്ച് സംസാരിക്കുന്നത് പാപമായി കാണുന്നു; പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories