• HOME
  • »
  • NEWS
  • »
  • india
  • »
  • Omicron | ഒമിക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സരാഘേഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

Omicron | ഒമിക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സരാഘേഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

എല്ലാ തരം ആഘോഷങ്ങളള്‍ക്കും മറ്റു സാംസ്‌കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

  • Share this:
    ന്യൂഡല്‍ഹി: ഒമിക്രോണ്‍ (Omicron) വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍  (Delhi government) . എല്ലാ തരം ആഘോഷങ്ങളള്‍ക്കും മറ്റു സാംസ്‌കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (Delhi Disaster Management Authority) വ്യക്തമാക്കി.

    ക്രിസ്മസിനും പുതുവര്‍ഷത്തിനും മുന്നോടിയായി കൊവിഡ്-19 വ്യാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് (ഡിഎം) ഡിഡിഎംഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    ഡല്‍ഹിയില്‍ ഉടനീളം സാമൂഹിക/രാഷ്ട്രീയ/സാംസ്‌കാരിക/മത/ഉത്സവ സംബന്ധമായ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു. ഡല്‍ഹിയിലെ എന്‍സിടിയില്‍ ക്രിസ്മസ് അല്ലെങ്കില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി സാംസ്‌കാരിക പരിപാടികള്‍/സമ്മേളനങ്ങള്‍ എന്നിവ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്നുമാണ് ഡിഡിഎംഎ ഉത്തരവില്‍ പറയുന്നത്.

    ആളുകള്‍ കോവിഡ് പ്രോട്ടോക്കുളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാനായി എന്‍ഫോഴ്സ്മെന്റ് മെഷിനറി കര്‍ശനമാക്കുവാനും ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും (ഡിസിപിമാര്‍) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    കോവിഡ് വ്യാപനം വര്‍ദ്ധിക്കാതിരിക്കാനായി എല്ലാ ഡിഎംമാരും ഡിസിപികളും കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും അത് ഉറപ്പ് വരുത്തുന്നതിനായി പൊതു സ്ഥലങ്ങളില്‍ ആവശ്യമായ എന്‍ഫോഴ്സ്മെന്റ് ടീമുകളെ ഫീല്‍ഡില്‍ വിന്യസിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

    എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും അവരുടെ അധികാരപരിധിയിലുള്ള മുഴുവന്‍ പ്രദേശത്തും സര്‍വേ നടത്തി കോവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.

    രാജ്യത്ത് ഒമിക്രോൺ കേസുകൾ 220ലേക്ക്

    രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron cases) 220ലേക്ക്. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. ജമ്മുവിലും മൂന്ന് പേരിൽ ഒമിക്രോൺ കണ്ടെത്തി. ഡൽഹിയിൽ ഒമിക്രോൺ കേസുകൾ 54 ആയി.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു മരണവും സൽഹിയിൽ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഉയർന്ന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുള്ളതോ തീവ്രപരിചരണ വിഭാഗത്തിൽ 40 % രോഗികൾ ഉള്ളതോ ആയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

    സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കോവിഡ് -19 അണുബാധ കേസുകളുടെ സൂക്ഷ്മപരിശോധന ത്വരിതപ്പെടുത്തുകയും, ഒരു ആഴ്‌ചയിലെ പരിശോധനകളിൽ 10% ശതമാനത്തിലധികം പോസിറ്റീവ് ആയി മാറുകയോ അല്ലെങ്കിൽ ആശുപത്രി കിടക്കകളിലെ രോഗികളുടെ എണ്ണം 40% മറികടക്കുകയോ ചെയ്‌താൽ രാത്രി ലോക്ക്ഡൗൺ, വലിയ ഒത്തുചേരലുകൾ നിരോധിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    ദക്ഷിണാഫ്രിക്ക, യുകെ, ഡെൻമാർക്ക് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിൽ കോവിഡ് -19 ന്റെ പുതിയ തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദം ഉയർത്തിയ ഭീഷണിയുടെ വെളിച്ചത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റർമാർക്കും നിർദ്ദേശം അയച്ചു.

    പരിശോധനയിലും നിരീക്ഷണത്തിലും വേണ്ട നിർദ്ദേശങ്ങളും ഭൂഷൺ ശുപാർശ ചെയ്തു: വീട് വീടാന്തരം കയറി കേസുകൾ കണ്ടെത്തൽ, എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും പരിശോധന, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും, ദുർബലരും രോഗബാധിതരുമായ ആളുകളെ കണ്ടെത്തൽ, ദിവസവും നടത്തുന്ന മൊത്തം ടെസ്റ്റുകളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ ശരിയായ അനുപാതം ഉറപ്പാക്കൽ, എല്ലാ കോവിഡ് പോസിറ്റീവ് വ്യക്തികളുടെയും കോൺടാക്റ്റ്-ട്രേസിംഗ്, അവരുടെ സമയോചിതമായ പരിശോധന, അവരുടെ സംസ്ഥാനങ്ങളിലും ജില്ലകളിലും എത്തിയ അന്താരാഷ്‌ട്ര യാത്രക്കാരെ നിരീക്ഷിക്കാൻ സംസ്ഥാന സർവൈലൻസ് ഓഫീസർമാരും ജില്ലാ നിരീക്ഷണ ഓഫീസർമാരും 'എയർ സുവിധ' പോർട്ടലിലേക്കുള്ള പ്രവേശനം ഉപയോഗപ്പെടുത്തൽ തുടങ്ങിയവ നിർദ്ദേശിക്കുന്നു.
    Published by:Karthika M
    First published: