പതിയെ തുടങ്ങിയ പ്രചാരണം അവസാന ലാപ്പിൽ എത്തിയപ്പോൾ ചൂടുപിടിച്ചു. പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ പ്രധാനമന്ത്രി വിമർശിച്ചതോടെ വാക്പോരിന് മൂർച്ചയേറി. വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിക്കാൻ ബി.ജെ.പി., എ.എ.പി. യെ വെല്ലുവിളിക്കുകയും ചെയ്തു.
എന്നാൽ വികസന നേട്ടങ്ങളാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിലുടനീളം ഉയർത്തിയത്. കോൺഗ്രസിനും ബി.ജെ.പി.യ്ക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതും അരവിന്ദ് കെജ്രിവാൾ ആയുധമാക്കി. ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിയെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുമുയർത്തി രാഹുലും പ്രിയങ്കയും പ്രചാരണം കെഴുപ്പിച്ചു. ബി.ജെ.പി.യ്ക്കായി കേന്ദ്രമന്ത്രി അമിത് ഷാ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും റാലികകളിൽ പങ്കെടുക്കും. അരവിന്ദ് കെജ്രിവാളിനെ മുൻ നിർത്തി കൊട്ടിക്കലാശം കൊഴുപ്പിക്കാനാണ് എ.എ.പി.യുടെ ശ്രമം. മറ്റന്നാളാണ് വോട്ടെടുപ്പ്. 11 ന് ഫലം പ്രഖ്യാപിക്കും.
advertisement
