മേലുദ്യോഗസ്ഥന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ മനോഭാവത്തിൽ ആ ശുചീകരണ തൊഴിലാളിക്ക് വലിയ മടുപ്പുണ്ടായിരുന്നു. 35 വർഷക്കാലം വിവിധ ബാങ്കുകളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത് വിരമിക്കുന്ന അവസരത്തിലെങ്കിലും തന്റെ ദേഷ്യവും നിരാശയും ഒരു കത്തിലൂടെ അറിയിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. എച്ച് എസ് ബി സി ബാങ്കിലെ തന്റെ അവസാന പ്രവൃത്തി ദിവസത്തിലാണ് അവർ ആ കത്തെഴുതിയത്. ആ കത്തിൽ ജീവനക്കാരോട് ബഹുമാനത്തോടെയും കരുണയോടെയും പെരുമാറണമെന്ന് മേലധികാരിയെ ഓർമിപ്പിക്കുകയാണ് ആ തൊഴിലാളി.
ചോലെ ബട്ടൂരെ കഴിച്ച ഓർമ പങ്കുവെച്ച് ഓസ്‌ട്രേലിയൻ ഷെഫ്; ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐക്യദാർഢ്യം
advertisement
'ഓഫീസിൽ വെച്ച് നിങ്ങൾ എന്നെ അധിക്ഷേപിച്ചതിന് ശേഷമാണ് ഞാൻ ജോലി ഉപേക്ഷിക്കുന്നത്. വളരെ ക്രൂരവും ആക്രമണോത്സുകവുമായിരുന്നു നിങ്ങളുടെ പെരുമാറ്റം. എന്നാൽ, അത് നിങ്ങളുടെ തന്നെ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് മുന്നോട്ടുള്ള യാത്രയിൽ എല്ലാവരും ഇക്കാര്യം ഓർക്കുക: ലോകത്ത് നിങ്ങൾക്ക് എന്തെങ്കിലും ആവാൻ കഴിയുമെങ്കിൽ ദയാലുവാവുക. കാരണം, നിങ്ങളാരും ഒരു ശുചീകരണ തൊഴിലാളിയേക്കാൾ മികച്ചവരല്ല' - എന്നായിരുന്നു അവർ ആ കത്തിൽ എഴുതിയത്.
And this is why I love my mum. She’s been cleaning banks for 35 years and today walked out with this lovely note left for that awful manager. Happy retirement Mum - always have the last laugh eh! 💚☺️ #Tada pic.twitter.com/u8G73MTPMA
വിരമിച്ചു പോരുമ്പോൾ ബാങ്കിൽ നൽകിയ ആ കുറിപ്പിന്റെ ചിത്രം അവരുടെ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ഈ കത്ത് വൈറലായി മാറിയത്. 'ഇതുകൊണ്ടാണ് ഞാൻ അമ്മയെ സ്നേഹിക്കുന്നത്. കഴിഞ്ഞ 35 വർഷമായി അവർ ബാങ്കുകൾ ശുചിയാക്കുകയായിരുന്നു. ഇന്ന് ആ ക്രൂരനായ മാനേജറിന് ഈ കുറിപ്പ് നൽകിക്കൊണ്ട് അമ്മ ജോലിയിൽ നിന്ന് വിരമിച്ചിരിക്കുന്നു. ഹാപ്പി റിട്ടയർമെന്റ്. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുക' - എന്ന ക്യാപ്ഷ്യനോട് കൂടിയാണ് മകൻ ആ കത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
നിരവധി സോഷ്യൽമീഡിയ ഉപയോക്താക്കൾ ആ കത്തിന്റെ ഉള്ളടക്കത്തെ പിന്തുണക്കുകയും നിരവധി മേലുദ്യോഗസ്ഥർ മറ്റുള്ളവരോട് ആദരവോടെ പെരുമാറേണ്ടത് എങ്ങനെയെന്ന് പഠിക്കാനുണ്ടെന്ന കാര്യം അംഗീകരിക്കുകയും ചെയ്യുന്നു. 'ഉപജീവനത്തിനായി ചെയ്യുന്ന ജോലി അവരുടെ പ്രാധാന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ആളുകൾ ചിന്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല. ഏതൊരു തൊഴിലും ഒരു തൊഴിലാണെന്നും അതിൽ ഏർപ്പെടുന്ന ഏതൊരാളും ഒരേ അളവിൽ ബഹുമാനിക്കപ്പെടേണ്ടതുണ്ട് എന്നുമുള്ള വിശ്വാസത്തോടെയാണ് ഞാൻ വളർന്നത്. അത് ശുചീകരണതൊഴിലാവട്ടെ, ഒരു കമ്പനിയുടെ നടത്തിപ്പാവട്ടെ' - എന്ന് ഒരാൾ കമന്റായി കുറിച്ചു.