സൂറത്ത് സ്വദേശികളായ പ്രദീപ് ജോതാംഗിയ, മുകേഷ് തുമ്മർ, അശോക് മവാനി, രമേഷ് ബലാർ, ദിവ്യേഷ് റാണ, ഭരത് കകാഡിയ, ഒരു സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. ഇവരുമായി ബന്ധമുള്ള കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കറൻസി റാക്കറ്റിനെ പിടികൂടിയത്. പ്രതികളെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 500 രൂപയുടെ വ്യാജ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്.
പിടിച്ചെടുത്ത നോട്ടുകളിലെ സീരിയൽ നമ്പറുകൾ വ്യാജമായിരുന്നു. വിശദമായ അന്വേഷണത്തിൽ സൂറത്തിലെ സർത്താന എന്ന പ്രദേശത്തെ ഒരു വീട്ടിൽ കള്ളനോട്ടുകൾ അച്ചടിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. റെയ്ഡിൽ 28 ലക്ഷം രൂപയുടെ വ്യാജ കറൻസിയും അച്ചടി ഉപകരണങ്ങൾ, മഷി, അസംസ്കൃത വസ്തുക്കൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
advertisement
