കർഷകരുമായി തുടർ ചർച്ചകൾക്ക് സർക്കാർ തയാറാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെയും കർഷകരുടെയും ശബ്ദം ഇപ്പോൾ ഉയർന്നുകേൾക്കുന്ന പ്രക്ഷോഭങ്ങളിൽ കേൾക്കുന്നില്ല. ദേശവിരുദ്ധ ശക്തികളും അസംതൃപ്തരായ ചില ശക്തികളും കർഷക പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചകളിൽ തീരുമാനമുണ്ടാകുന്നതിന് സമയമെടുക്കും. ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമറും പിയൂഷ് ഗോയലും സദാ സന്നദ്ധരാണ്. കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നത് അത്ര ഗുണകരമാകില്ല- ധനമന്ത്രി വ്യക്തമാക്കി.
advertisement
Also Read- രജനീകാന്തിന് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കർഷകരുടെ വായ്പ എഴുതിത്തള്ളാമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച സീതാരാമൻ പറഞ്ഞു. അവരെ വിശ്വസിക്കാൻ പാടില്ല. കോൺഗ്രസിന്റെ കാപട്യം എല്ലാവരും കണ്ടതാണ്. സർക്കാരിന്റെ കർഷകക്ഷേമ പദ്ധതികൾ ആവർത്തിച്ച നിർമല സീതാരാമൻ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ റെക്കോർഡ് സംഭരണം ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. വലിയ സംഭരണം കേന്ദ്രം നടത്തിയിട്ടുണ്ട്. പരമാവധി സംഭരണം ഇപ്പോൾ നടക്കുന്നുണ്ട്. കർഷകന്റെ വരുമാനം ഇരട്ടിയാക്കാൻ പ്രധാനമന്ത്രി മോദി പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.