വീടിനുള്ളിൽ ആളിലാത്തിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളത്തിന്റെ കുത്തൊഴിക്കിൽ വീട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടിന്റെ അടിത്തറ തകർന്ന് ഒലിച്ചുപോകുകയായിരുന്നു. സമീപവാസികളുടെ നിലവിളിയും കേൾക്കാം.
അമ്പത് വർഷത്തോളം പഴക്കമുള്ള കോളനിയിലാണ് അപകടമുണ്ടായത്. ഇവിടെയുള്ള വീടുകളിൽ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതാണ്.
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
advertisement
ജനങ്ങളുടെ വീടുകളാണ് തകരുന്നത്. പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മൺസൂൺ കാലത്തിന് മുമ്പ് തന്നെ വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരി ആരോപിച്ചു.
സർക്കാരിന്റെ വീഴ്ച്ചയുടെ തെളിവാണിതെന്നും ഡൽഹിയുടെ വിധി കെജ്രിവാൾ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണെന്നും അനിൽ ചൗധരി കുറ്റപ്പെടുത്തി.
മഴ ശക്തമായതോടെ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ മനീഷ് സിസോദിയ അറിയിച്ചു.