രജനിയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് കമൽഹാസൻ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം രജനിയെ വീണ്ടും സന്ദർശിക്കുമെന്നും പറഞ്ഞ കമൽഹാസൻ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തനിക്കും രജനിയുടെ ആരോഗ്യമാണ് പ്രധാനമെന്നും വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി മത്സരിക്കുന്നുണ്ട്. രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സഖ്യമടക്കമുള്ള കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു കമൽ നേരത്തേ പറഞ്ഞിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസമാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്.
advertisement
You may also like:വൃത്തിയാക്കിയ റോഡിൽ എരുമ ചാണകമിട്ടു; ഉടമയ്ക്ക് 10,000 രൂപ പിഴ
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വാസത്തിന് ശേഷമാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയത്.
തന്റെ ആരോഗ്യപ്രശ്നങ്ങൾ ദൈവം തന്ന സൂചനയാണെന്നും ആരാധകരെ നിരാശപ്പെടുത്തയതിൽ ക്ഷമ ചോദിച്ചും രജനി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ മൂന്ന് പേജുള്ള കത്ത് പുറത്തുവിട്ടിരുന്നു. ഡോക്ടർമാരുടെ നിർദേശമനുസരിച്ചുള്ള വിശ്രമത്തിലാണ് താരമിപ്പോൾ.