ഉത്തരേന്ത്യയിൽ, ഡൽഹി സർക്കാർ ബിജെപിക്കെതിരെ ദീർഘകാലമായി പോരാടുകയായിരുന്നു. കെജ്രിവാളും എഎപിയും ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ സർക്കാരുകൾക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായി ബിജെപി സർക്കാർ എഎപിക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഒരു മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടു. ആ സമയത്ത് എന്തുകൊണ്ടാണ് കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെട്ടു. ഇപ്പോൾ ആ കേസിന് എന്ത് സംഭവിച്ചുവെന്നും പിണറായി വിജയൻ ചോദിച്ചു.
കോടതി വിധി ബിജെപിയുടെ മുഖത്തേറ്റ അടി മാത്രമല്ല, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറ്റ തിരിച്ചടി കൂടിയാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യിക്കാൻ ബിജെപിയുടെ ബി-ടീമായി രാഹുൽ ഗാന്ധി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
advertisement
തിരഞ്ഞെടുപ്പ് സമയത്ത് എഎപി ശക്തമായിരുന്നു. അവർ ബിജെപിക്കെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ബിജെപിക്ക് തിരിച്ചുവരണമായിരുന്നു. കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിയെ സഹായിക്കുകയും അവർ വീണ്ടും അധികാരത്തിൽ വരികയും ചെയ്തു. ഇത് തന്നെയാണ് ബിഹാറിലും സംഭവിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിശോധിക്കുക. അവിടെ ബിജെപിക്കെതിരെ സഖ്യമുണ്ടാകുമ്പോൾ, അത് നശിപ്പിക്കാനുള്ള നടപടികളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതിന്റെ നേതാവ് രാഹുൽ ഗാന്ധിയാണ്. ഹരിയാനയിൽ ബിജെപി തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? അത് സാധ്യമാക്കിയത് കോൺഗ്രസല്ലേ എന്നും പിണറായി വിജയൻ ചോദിക്കുന്നു.
Summary: Kerala Chief Minister Pinarayi Vijayan launched a scathing attack on Rahul Gandhi, labeling him the "captain of BJP’s B-team." The CM alleged that the Congress party, under Rahul's leadership, played a key role in the arrest of Arvind Kejriwal by demanding his detention while the AAP was fighting the BJP. He further criticized the Congress for sabotaging anti-BJP alliances in North Indian states like Bihar and Haryana, effectively aiding the BJP's return to power. Vijayan concluded that Rahul Gandhi lacks the ability to learn from past political experiences and speaks without understanding the ground reality in Kerala.
