"ഇതിലൊന്നും നിങ്ങളുടെ ശ്രദ്ധ തെറ്റരുത്. ഞങ്ങൾക്ക് ശ്രദ്ധ തെറ്റുന്നില്ല. ഈ കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല" ആര്‍ എസ് ഗവായ് സംഭവത്തോട് പ്രതികരിച്ചു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിഭാഷകരുടെ കേസുകൾ പരിഗണിക്കുന്നതിനിടെയാണ് സംഭവം. അഭിഭാഷകൻ ഡയസിനടുത്തെത്തി ഷൂ അഴിച്ചുമാറ്റി ജഡ്ജിക്ക് നേരെ എറിയാൻ ശ്രമിക്കുകയായിരുന്നു. അതേസമയം, കോടതിയിലുണ്ടായിരുന്ന ചിലർ അഭിഭാഷകന്റെ വേഷം ധരിച്ചെത്തിയ ഇയാൾ എറിഞ്ഞത് ഒരു കടലാസ് ചുരുളാണെന്ന് പറയുന്നു.
കോടതി മുറിയിൽ നിന്ന് ഇയാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, "സനാതൻ കാ അപമാൻ നഹി സഹേംഗേ (സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല)" എന്ന് ഇയാൾ വിളിച്ചു പറയുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിനും (ഡിസിപി), സുപ്രീം കോടതിക്കും സ്വമേധയാ നടപടിയെടുക്കാൻ കഴിയുമെങ്കിലും, സിജെഐയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു.
advertisement
മധ്യപ്രദേശിലെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവരി ക്ഷേത്രത്തിൽ വിഷ്ണുവിന്റെ ഏഴ് അടി ഉയരമുള്ള വിഗ്രഹം പുനർനിർമ്മിച്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി സെപ്റ്റംബർ 16ന് തള്ളിയിരുന്നു. ആ കേസിലെ സിജെഐ ഗവായിയുടെ പരാമർശങ്ങളാണ് ഈ സംഭവത്തിന് കാരണമെന്നാണ് വിവരം.
"ഇതൊരു തികച്ചും വാർത്തകളിൽ ഇടംപിടിക്കാനുള്ള വ്യവഹാരമാണ്. നിങ്ങൾ പോയി പ്രതിഷ്ഠയോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയുക. നിങ്ങൾ വിഷ്ണുവിന്റെ വലിയ ഭക്തനാണെങ്കിൽ, പ്രാർത്ഥിക്കുകയും കുറച്ച് ധ്യാനിക്കുകയും ചെയ്യുക," സിജെഐ ഗവായ് അന്ന് പറഞ്ഞു.
Summary: A lawyer attempted to hurl a shoe at Chief Justice of India (CJI) BR Gavai in the Supreme Court on Monday. According to Reports, the security personnel present in court intervened in the nick of time and escorted the lawyer out.