നൈജീരിയൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെയാണ് അക്ബർ ഡൽഹിയിൽ തിരിച്ചെത്തിയത്. അക്ബർ രാജിവച്ചൊഴിയണമെന്ന് അഭിപ്രായം സർക്കാരിലും ബിജെപിയിലും ഒരുവിഭാഗത്തിനിടയിൽ ശക്തമായിരുന്നു.
'അമ്മ'യ്‌ക്കെതിരെ പ്രതികരിച്ച ഡബ്‌ള്യു.സി.സിക്ക് സൈബര്‍ പോരാളികളുടെ അധിക്ഷേപം
മിടൂ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര വിദേശകാര്യമന്ത്രി എംജെ അക്ബറിനെതിരെ ആദ്യ വെളിപ്പെടുത്തൽ പുറത്തുവന്നത്. മാധ്യമപ്രവർത്തകൻ ആയിരിക്കെ വനിതാ മാധ്യമ പ്രവർത്തകരെ അതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണങ്ങളുടെ തുടർച്ചയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ. സമ്മതമില്ലാതെ ശാരീരികമായ അതിക്രമത്തിന് അക്ബർ ശ്രമിച്ചുവെന്നതടക്കം ഏഴിലധികം വെളിപ്പെടുത്തൽ വന്നതോടെ അക്ബറിന്റെ രാജിക്കായി സമ്മർദ്ധം ശക്തമാവുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്ബറിനെ സംരക്ഷിക്കുന്നത് ഒരുതരത്തിലും പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു ബിജെപിയുടെ പൊതുവികാരം.
advertisement
