2017ലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലെത്തുന്നത്. കർണാടക ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു. ബാബരി മസ്ജിദ് കേസിൽ വിധി പ്രസ്താവിച്ച ബെഞ്ചിലും അംഗമായിരുന്നു.
Also Read- 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോൾ! ഹൈക്കോടതി ജഡ്ജിയുടെ കാറിൽ പെട്രോൾ ‘അടിച്ച’ പമ്പ് പൂട്ടിച്ചു
advertisement
12 ഇടങ്ങളിലേക്കാണ് പുതുതായി ഗവർണർമാരെ നിയമിച്ചത്. ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് രമേശ് ബയ്സിന്റെ നിയമനം. സി പി രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.
നിയമനങ്ങൾ ഒറ്റനോട്ടത്തിൽ
- ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് – അരുണാചൽ പ്രദേശ്
- ലക്ഷ്മൺ പ്രസാദ് ആചാര്യ – സിക്കിം
- സി പി രാധാകൃഷ്ണൻ – ജാർഖണ്ഡ്
- ശിവ പ്രതാപ് ശുക്ല- ഹിമാചൽ പ്രദേശ്
- ഗുലാബ് ചന്ദ് കഠാരിയ- ആസാം
- റിട്ട. ജസ്റ്റിസ് എസ് അബ്ദുൽ നസീര്‍- ആന്ധ്രാപ്രദേശ്
- ബിശ്വ ഭൂഷൺ ഹരിചന്ദൻ- ഛത്തീസ്ഗഢ്
- സുശ്രി അനസൂയ ഉയിക്യെ- മണിപ്പൂർ
- എൽ ഗണേശൻ- നാഗാലാൻഡ്
- ഫാഗു ചൗഹാൻ- മേഘാലയ
- രാജേന്ദ്ര വിശ്വനാഥ അർലേകർ- ബിഹാർ
- റിട്ട. ബ്രിഗേഡിയർ ഡോ. ബി ഡി മിശ്ര- ലഡാഖ്