TRENDING:

'മഹുവ മൊയ്ത്രയോട് എത്തിക്സ് കമ്മിറ്റി മോശം ചോദ്യങ്ങൾ ചോദിച്ചെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടും'; നിഷികാന്ത് ദുബെ

Last Updated:

അതേസമയം, ചോദ്യം ചെയ്യലിനിടെ മഹുവ മൊയ്ത്ര അഹങ്കാരത്തോടെ പെരുമാറിയതായി എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി മോശം ചോദ്യങ്ങൾ ചോദിച്ചെന്ന് തെളിഞ്ഞാൽ താൻ രാഷ്ട്രീയം വിടുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ഗൗതം അദാനിക്കെതിരേ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹീരാനന്ദനിയുടെ പക്കല്‍ നിന്ന മഹുവ മൊയ്ത്ര കോഴ പണം വാങ്ങിയെന്ന് നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തില്‍ വിശദീകരണം നല്‍കുന്നതിന് മഹുവ മൊയ്ത്ര ലോക്‌സഭാ എത്തിക്‌സ് സമിതിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു.
Mahua Moitra
Mahua Moitra
advertisement

എന്നാല്‍, എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ തന്നോട് വ്യക്തിപരമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണവുമായി ബന്ധമില്ലാത്ത മോശം ചോദ്യങ്ങള്‍ സമിതി ചോദിച്ചെന്നാരോപിച്ച് സമിതിയിലെ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ക്കൊപ്പം അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അഴിമതി ആരോപണം നേരിടുന്ന എംപിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള വിമാനയാത്രകള്‍ക്കും ഹോട്ടല്‍, കാര്‍ ചെലവുകള്‍ക്കും പണം നല്‍കിയതായി ദര്‍ശന്‍ ഹീരാനന്ദനി തന്റെ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നുണ്ട്. വിമാന ടിക്കറ്റുകളും ഹോട്ടല്‍ ബില്ലുകളുമാണ് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്.

advertisement

Also read-‘വൃത്തികെട്ട ചോദ്യങ്ങള്‍’; പാര്‍ലമെന്ററി പാനലിന് മുന്നില്‍ പൊട്ടിത്തെറിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര

ഇത് കൂടാതെ, മഹുവ മൊയ്ത്രയോട് തന്റെ പുരുഷ സുഹൃത്തിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഞാന്‍ രാഷ്ട്രീയം വിടും. പാര്‍ലമെന്റിലെന്ന പോലെ, സമിതിയിലെ ചര്‍ച്ചയുടെ നടപടിക്രമങ്ങള്‍ പദാനുപദമായി രേഖപ്പെടുത്തും. കോണ്‍ഗ്രസ്, ജെഡിയു എംപിമാര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അതിന്റെ കോപ്പി കാണിക്കണം, ദുബെ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഒരു സ്ത്രീയുടെ ഇരവാദത്തില്‍ ഇത്രയും തരംതാഴരുതെന്ന് ബിഎസ്പി എംപി ഡാനിഷ് അലിയോട് ദുബെ ആവശ്യപ്പെട്ടു. എത്തിക്‌സ് സമിതിയുടെ ചോദ്യം ചെയ്യലിനെതിരേ പ്രതികരിച്ച എംപിമാരുടെ കൂട്ടത്തില്‍ ഡാനിഷ് അലിയുമുണ്ടായിരുന്നു.

advertisement

ചോദ്യം ചെയ്യലിനിടെ മഹുവ മൊയ്ത്ര അഹങ്കാരത്തോടെ പെരുമാറിയതായി എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു. ‘രാത്രിയില്‍ നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്’, ‘എത്ര തവണ’, ‘ആ കോള്‍ വിശദാംശങ്ങള്‍ തരാമോ’ എന്നതുള്‍പ്പെടെ എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഏറ്റവും തരംതാഴ്ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചെയര്‍പേഴ്സണ്‍ നിര്‍ബന്ധിച്ചു. ‘മുന്‍ പങ്കാളിയുടെ കൂടെ ഹോട്ടലില്‍ പോയിട്ടുണ്ടോ’… ‘അവിടെ താമസിച്ചിട്ടുണ്ടോ’. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങള്‍ എവിടെയായിരുന്നു’…. എന്നെല്ലാം അദ്ദേഹം ചോദിച്ചു.

Also read-ചോദ്യത്തിന് കോഴ: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഇന്ന് എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാകും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘പ്രിയ സുഹൃത്തേ, അദ്ദേഹത്തിന്റെ ഭാര്യക്ക് ഇതിനെക്കുറിച്ച് അറിയാമോ’ എന്നെല്ലാം എന്നോടു ചോദിച്ചു.. ശരിക്കും എന്താണ് സംഭവിക്കുന്നത്? മഹുവ പറഞ്ഞു. അതിനിടെ മഹുവ മൊയ്ത്രയുടെ ആരോപണങ്ങള്‍ക്കെതിരേ ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ദര്‍ശന്‍ ഹീരാനന്ദനി തനിക്ക് സമ്മാനിച്ച സ്‌കാര്‍ഫിനെയും ലിപ്സ്റ്റിക്കിനെയും കുറിച്ച് ദേശീയ ടെലിവിഷനില്‍ തൃണമൂല്‍ എംപിക്ക് പറയാമെങ്കില്‍, അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ എന്തിനാണ് പരാതിയെന്നും അമിത് മാളവ്യ ചോദിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'മഹുവ മൊയ്ത്രയോട് എത്തിക്സ് കമ്മിറ്റി മോശം ചോദ്യങ്ങൾ ചോദിച്ചെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടും'; നിഷികാന്ത് ദുബെ
Open in App
Home
Video
Impact Shorts
Web Stories