സ്പീക്കർക്ക് നേരെ പാഞ്ഞടുത്തു എന്ന് ആരോപിച്ചാണ് ബ്രയനെ സസ്‌പെൻഡ് ചെയ്തത്. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്നും ചർച്ച വേണമെന്നുംസ JPC അന്വേഷണം പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചതും മുദ്രാവാക്യം വിളിച്ചതും. പ്രതികൾക്ക് പാസ് ലഭിച്ച മൈസൂർ എം പി പ്രതാപ് സിംഹനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ലോക്സഭയുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്പീക്കറായ തനിക്കാണെന്ന് ഓം ബിർള പറഞ്ഞു.
advertisement
അതേസമയം, പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോക്സഭയുടെ നടത്തളത്തിലേക്ക് ചാടിയ സാഗർ ശർമ, ഡി മനോരഞ്ജൻ, പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം വർമ, അമോൽ ഷിൻഡെ, ഗുരുഗ്രാം സ്വദേശി വിശാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ UAPAയ്ക്ക് പുറമെ IPC വകുപ്പുകളും ചുമത്തി.
പാർലമെന്റിലെ അതിക്രമം ആസൂത്രണം ചെയ്തത് കൊൽക്കത്ത സ്വദേശിയായ അധ്യാപകനായ ലളിത് ഝാ ആണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. വിശാലിന്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 8 സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.