Also read: ‘അടുത്ത അഞ്ചുമാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍’: പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈയ്ക്കുള്ള അടുത്ത വിമാനം പുലര്‍ച്ചെ ഒരു മണിക്കാണെന്ന് അദ്ദേഹത്തെ അറിയിച്ചു.”മുംബൈയില്‍ ഒരു സ്വകാര്യ ജെറ്റ് അപകടത്തില്‍പ്പെട്ടതിനാല്‍ റണ്‍വെ അടച്ചുവെന്നാണ് അധികൃതര്‍ എന്നെ അറിയിച്ചത്. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര ഫ്‌ളൈറ്റ് സെപ്റ്റംബര്‍ 15 പുലര്‍ച്ചെ ഒരു മണിക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് സൂറിച്ചിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് 12.55-നാണെന്ന ആശങ്ക ഞാന്‍ അവരെ അറിയിച്ചിരുന്നു,” നവീന്‍രാജ് പറഞ്ഞു. എന്നാൽ റണ്‍വെ നിയന്ത്രണങ്ങള്‍ മൂലം വിമാനം വൈകിയതിനാല്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് എഴുതിയ ഒരു സര്‍ട്ടിഫിക്കറ്റ് ജീവനക്കാര്‍ അദ്ദേഹത്തിന് നല്‍കി. മുംബൈയിലേക്ക് പോയാലും കണക്ടിങ് വിമാനം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ വിസ്താന വിമാനക്കമ്പനി ജീവനക്കാരുടെ വാക്കുകള്‍ വിശ്വസിച്ച് 89,000 രൂപ മടക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ വീട്ടിലേക്ക് മടങ്ങി.
advertisement
പണം തിരികെ ലഭിക്കുന്നതിനായി നവീന്‍ പിന്നീട് ഗോയ്ബിബോയെ സമീപിച്ചു. എന്നാല്‍ മുംബൈയിൽ നിന്ന് സൂറിച്ചിലേയ്ക്കുള്ള വിമാന അധികൃതരെ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ അദ്ദേഹത്തെ അറിയിച്ചത്. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ നിന്ന് മോണ്‍ട്രിയലിലേക്കുള്ള ടിക്കറ്റ് താൻ സ്വയം റദ്ദാക്കിയതാണെന്നും അതിന് റീഫണ്ട് ബാധകമല്ലെന്നുമുള്ള ഗോയ്ബിബോയുടെ സന്ദേശം ഒക്ടോബര്‍ 18-നാണ് ലഭിച്ചത്. ഇതറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി, നവീന്‍രാജ് പറഞ്ഞു.
Summary: Passenger lost ticket fare of Rs 89000 after connecting flight got cancelled last minute