കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യസംഘടന സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ടൂറിസം മന്ത്രിയുടെ പ്രതികരണം. ചടങ്ങിൽ ഉഷാ താക്കുർ ഉൾപ്പെടെ പലരും മാസ്ക് ധരിച്ചിരുന്നില്ല. കോവിഡ് പ്രതിരോധത്തിൽ മുഖ്യ സുരക്ഷാ മാർഗമായി മാസ്ക് ധരിക്കണം എന്നത് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് പറയുന്ന കാര്യമാണ്. പ്രധാനമന്ത്രിയും പല അവസരങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴാണ് വേദിക് ജീവിത രീതികൾ പിന്തുടരുന്ന ആളുകൾ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് ഉഷാ താക്കൂർ വ്യക്തമാക്കിയത്.
advertisement
'കോവിഡ് 19 ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. പക്ഷെ പ്രാണായാമം, മെഡിറ്റേഷൻ, ദിനംതോറുമുള്ള പ്രാർഥന തുടങ്ങി പ്രതിരോധശേഷി കൂട്ടാൻ വേദിക് ജീവിതചര്യകൾ പിന്തുടരുന്ന വ്യക്തികൾ വൈറസിനെ ഭയപ്പെടേണ്ടതില്ല എന്ന ഒരു വിശ്വാസം വളർത്തിയെടുത്തിട്ടുണ്ട്' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
Also Read-'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി
ഉഷാ താക്കൂറിന്‍റെ പ്രസ്താവന ഇതിനോടകം തന്നെ വിവാദം ഉയർത്തിയിട്ടുണ്ട്. ഇതാദ്യമായല്ല വിവാദ പരാമർശങ്ങളിലൂടെ ഇവർ ശ്രദ്ധ നേടുന്നത്. നേരത്തെ ലവ് ജിഹാദ് തടയുന്നതിന് മുസ്ലീം യുവാക്കളെ 'ഗർബ' ആഘോഷ ചടങ്ങുകളിൽ നിന്ന് വിലക്കണമെന്ന ഇവരുടെ ആവശ്യം വിമർശനം ഉയർത്തിയിരുന്നു.
ഇതാദ്യമായല്ല ബിജെപി മന്ത്രിമാരുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ വിചിത്ര വാദങ്ങൾ ഉയരുന്നത്. നേരത്തെ മധ്യപ്രദേശിലെ തന്നെ മറ്റൊരു മന്ത്രിയായ ഇമർത്തി ദേവിയും സമാനമായ ഒരു വാദം ഉയർത്തിയിരുന്നു. ചെളിയും ചാണകവും ഒക്കെയുള്ള ചുറ്റുപാടിൽ വളർന്നു വന്ന തനിക്ക് വൈറസിനെ അതിജീവിക്കാനുള്ള പ്രതിരോധശേഷി ഉണ്ടെന്നായിരുന്നു പറഞ്ഞത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ഇവരുടെയും പ്രതികരണം.