സുഭാഷ് ബതം എന്നയാളാണ് പിറന്നാൾ ആഘോഷം എന്ന പേരിൽ സമീപത്തെ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് തോക്കു കാട്ടി ഇവരെ ബന്ദിയാക്കുകയായിരുന്നു.
Also Read-എട്ടു മാസക്കാരിയെ കഴുത്തറുത്ത് കൊന്നു: 48കാരനെ വെടിവച്ചു കൊല്ലും; അമ്മയ്ക്ക് 25 വർഷം തടവ്
പത്ത് മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പൊലീസ് വെടിവയ്പ്പിൽ സുഭാഷ് കൊല്ലപ്പെട്ടിരുന്നു. ഇയാൾക്ക് സഹായം നൽകിയെന്നാരോപിച്ച് നാട്ടുകാർ ഇയാളുടെ ഭാര്യ റൂബിയെ ക്രൂരമായി മർദ്ദിച്ചതിനെ തുടര്‍ന്ന് അവരും മരിച്ചു. ഇതോടെയാണ് ഇവരുടെ ഒരു വയസുള്ള കുഞ്ഞ് അനാഥയായത്.
advertisement
കുടുംബ താത്പ്പര്യത്തിന് വിരുദ്ധമായി കല്യാണം കഴിച്ചതിനാൽ ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കളാരും വരാഞ്ഞതിനെ തുടർന്നാണ് പൊലീസ് തന്നെ സംരക്ഷണം ഏറ്റെടുത്തത്. ഗൗരി എന്ന് പേരിട്ട കുഞ്ഞ് ഇപ്പോൾ വനിതാ പൊലീസുകാരുടെ സംരക്ഷണയിൽ കഴിയുകയാണ്.
