ക്ഷേത്ര നിർമ്മാണത്തിന് ശേഷം ഉണ്ടായ ആദ്യ മഴയിൽ തന്നെ ക്ഷേത്രത്തിന്റെ ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോർച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി മിശ്ര രംഗത്ത് എത്തിയത്.
ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സത്യേന്ദ്ര ദാസ് ക്ഷേത്ര നിർമ്മാണത്തിൽ പിഴവുകളുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിൽ നിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ ഒരു മാർഗ്ഗവുമില്ലെന്നും മഴ ശക്തമായാൽ അത് ക്ഷേത്ര ദർശനത്തെ ബാധിക്കുമെന്നും സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു.
advertisement
കൂടാതെ ഇവിടെ ഇത്രയും എഞ്ചിനീയർമാർ ഉണ്ടായിരുന്നിട്ടും പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷവും ക്ഷേത്ര മേൽക്കൂരയിൽ നിന്ന് അകത്തേക്ക് മഴ വെള്ളം ഒഴുകുന്നത് ആശ്ചര്യകരമാണെന്നും സത്യേന്ദ്ര ദാസ് ആരോപിച്ചിരുന്നു.
മുഖ്യ പൂജാരിയുടെ പ്രസ്താവന ചർച്ചയായതോടെയാണ് പ്രതികരണവുമായി മിശ്ര എത്തിയത്. ക്ഷേത്ര ശിഖരത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാലും രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗുരു മണ്ഡപം ആകാശത്തേക്ക് തുറന്ന് നിൽക്കുന്നതിനാലുമാണ് മഴ വെള്ളം വീഴുന്നതെന്നും അത് മുൻകൂട്ടി അറിയാമായിരുന്നുവെന്നും മിശ്ര പറഞ്ഞു.
ശിഖരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നം
പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ശ്രീകോവിലിൽ വെള്ളം ഒഴുകി പോകാൻ പ്രത്യേകം സംവിധാനങ്ങളുടെ ആവശ്യമില്ലെന്നും ഓരോ മണ്ഡപങ്ങളും വെള്ളം ഒഴുകാൻ ആവശ്യമായ ചെരിവിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും മിശ്ര പ്രതികരിച്ചു.
Summary: Nripendra Misra, chairman of the Ram Temple Construction Committee, responded on Monday to reports of alleged water leakage at the Ram Temple in Ayodhya, dismissing suggestions of a “design or construction issue” and attributing the matter to ongoing construction work.
