TRENDING:

'മൗനം പാലിക്കാനുള്ള സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തില്ല'; ഇറാൻ യുദ്ധത്തിൽ കേന്ദ്രത്തിന് ശശി തരൂരിന്റെ പിന്തുണ

Last Updated:

യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം അന്യായമാണെങ്കിലും ഇന്ത്യയുടെ മൗനം അതിനുള്ള അംഗീകാരമല്ലെന്ന് തരൂർ

advertisement
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇത് ധാർമ്മികമായ പിൻവാങ്ങലല്ലെന്നും മറിച്ച് ഉത്തരവാദിത്തമുള്ള ഭരണതന്ത്രമാണെന്നും ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം ഈ യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ല.ഇന്ത്യ ദീർഘകാലമായി മുറുകെ പിടിക്കുന്ന പരമാധികാരം, ആക്രമണമില്ലായ്മ തുടങ്ങിയ തത്വങ്ങളുടെ ലംഘനമാണിത്. എന്നിരുന്നാലും ഇന്ത്യയുടെ സംയമനം തന്ത്രപരമായ വിവേകത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് തരൂർ ലേഖനത്തിൽ പറഞ്ഞു.ഇന്ത്യയുടെ മൗനം യുദ്ധത്തിനുള്ള പിന്തുണയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
News18
News18
advertisement

ഇറാൻ പ്രസിഡന്റ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ ചെയ്തതുപോലെ, ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിലും നാം ഉടൻ അനുശോചനം അറിയിക്കണമായിരുന്നുവെന്ന് അദ്ദേഹം എഴുതി. എന്നാൽ ഏറ്റുമുട്ടലിനേക്കാൾ മൗനം തിരഞ്ഞെടുത്തതിന് താൻ സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തത്വങ്ങളെ പ്രായോഗികതയുമായി സന്തുലിതമാക്കുന്നതാണ് എന്നും ഇന്ത്യയുടെ നയതന്ത്രമെന്നും ശശി തരൂർ പറഞ്ഞു.

ശീതയുദ്ധത്തിലെ ശത്രുതകളിൽ അകപ്പെടാതിരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും നിലനിൽപ്പിനും അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു ജവഹർലാൽ നെഹ്‌റുവിന്റെ ചേരിചേരാനയം. അല്ലാതെ ധാർമ്മിക നിലപാടുകൾ എടുക്കുന്നതിലുള്ള വിമുഖതയായിരുന്നില്ല. ഇന്നത്തെ ബഹുധ്രുവ ലോകത്ത് ഇന്ത്യ "മൾട്ടി-അലൈൻമെന്റ്" (Multi-alignment) ആണ് പിന്തുടരുന്നത്. ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വിവിധ ശക്തികളുമായി ഒരേസമയം ബന്ധം നിലനിർത്തുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള നീതിക്ക് വേണ്ടി സംസാരിക്കുമ്പോഴും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുൻപ് ഹംഗറി (1956), ചെക്കോസ്ലോവാക്യ (1968), അഫ്ഗാനിസ്ഥാൻ (1979) എന്നിവിടങ്ങളിൽ സോവിയറ്റ് യൂണിയൻ നടത്തിയ അന്താരാഷ്ട്ര നിയമലംഘനങ്ങളെ അപലപിക്കാൻ ഇന്ത്യ മടിച്ചിരുന്നു എന്ന കാര്യവും തരൂർ ഓർമിപ്പിച്ചു.

advertisement

അമേരിക്കയുമായി മാത്രമല്ല, ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നേരിടുന്ന ഗൾഫ് അറബ് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വലിയ താല്പര്യങ്ങളുണ്ട്. വർഷം തോറും 200 ബില്യൺ ഡോളറിന്റെ വ്യാപാരം ഈ മേഖലയിലൂടെ നടക്കുന്നു. നമ്മുടെ ഊർജ്ജ സുരക്ഷ ഗൾഫിലെ എണ്ണയെയും വാതകത്തെയുമാണ് ആശ്രയിക്കുന്നത്. ഇറാനെതിരെയുള്ള യുദ്ധത്തെ അപലപിച്ച് ധാർമ്മികത പ്രസംഗിക്കുന്നത് ഈ ബന്ധങ്ങളെ തകർക്കാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ മൗനം എന്നത് ഭീരുത്വമല്ല, മറിച്ച് പ്രാദേശിക യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞുള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നത്തെ അമേരിക്കൻ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങൾക്ക് വലിയ മുൻഗണന നൽകുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് തന്റെ ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നവർക്കെതിരെ തിരിയാൻ മടിക്കാത്തയാളാണെന്നും തരൂർ എഴുതി. അതിനാൽ അമേരിക്കയുമായുള്ള തന്ത്രപരമായ താല്പര്യങ്ങൾ അപകടത്തിലാക്കുന്നത് ബുദ്ധിയല്ല. യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം അന്യായമാണെങ്കിലും ഇന്ത്യയുടെ മൗനം അതിനുള്ള അംഗീകാരമല്ല. ഏതൊരു ഇന്ത്യൻ സർക്കാരിനെയും താൻ ഉപദേശിക്കുന്നത് ഇതേ സംയമനം പാലിക്കാനായിരിക്കുമന്നും സംയമനം എന്നാൽ അത് ശക്തിയാണെന്നും ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് നിലപാടെടുക്കുന്നത് ധാർമ്മികമായ കീഴടങ്ങലല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഭരണതന്ത്രജ്ഞതയാണെന്ന് ശശി തരൂർ എംപി വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'മൗനം പാലിക്കാനുള്ള സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തില്ല'; ഇറാൻ യുദ്ധത്തിൽ കേന്ദ്രത്തിന് ശശി തരൂരിന്റെ പിന്തുണ
Open in App
Home
Video
Impact Shorts
Web Stories