Also Read-സംസ്ഥാനത്ത് നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്നുമുതൽ
മോദിയെയും അമിത് ഷായെയും പല വിഷയങ്ങളിലും കടുത്ത ഭാഷയിൽ വിമർശിക്കുന്ന സിൻഹ, കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. ദരിദ്രര്‍ക്ക് മിനിമം വരുമാനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ചും സിന്‍ഹ രംഗത്തെത്തിയിരുന്നു. സാഹചര്യങ്ങളുടെ നായകനിൽ നിന്നുണ്ടായ മാസ്റ്റർ സ്ട്രോക് എന്നായിരുന്നു അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
മോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു
advertisement
പട്ന സാഹിബ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ രവിശങ്കർ പ്രസാദിന്റെ പേര് പ്രഖ്യാപിച്ചത് മുതൽ തന്നെ ശത്രുഘൻ സിന്‍ഹ പാർട്ടി വിടുന്നുവെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു പ്രതികരണം സിൻഹയിൽ നിന്നുണ്ടായിരുന്നില്ല.. 'എല്ലാ പ്രവർത്തനങ്ങൾക്കും അതിന് സമാനമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം നിയമം ഓർക്കണമെന്നും താനും തിരിച്ചടിക്കാൻ പ്രാപ്തകനാണെന്നും' മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.