ഹർജിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നേരത്തെ വൻതാരയ്ക്ക് നൽകിയ ക്ലീൻ ചിറ്റ് ശരിവയ്ക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ അംഗീകരിച്ച എസ്.ഐ.ടി റിപ്പോർട്ട് അന്തിമമാണെന്ന് കോടതി ആവർത്തിച്ചു. എസ്.ഐ.ടിയും സി.ഐ.ടി.ഇ.എസ് (CITES) സെക്രട്ടേറിയറ്റും സ്വതന്ത്രമായി നടത്തിയ അന്വേഷണങ്ങളിൽ ആഭ്യന്തരമോ അന്തർദേശീയമോ ആയ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. വൻതാരയുടെ ഇറക്കുമതി രേഖകളിലോ ലൈസൻസിലോ പ്രവർത്തന രീതികളിലോ യാതൊരു ക്രമക്കേടും കണ്ടെത്താനായില്ല.
advertisement
നിയമപരമായ അനുമതിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങളെ കൈമാറിക്കഴിഞ്ഞാൽ, പിന്നീട് ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളുടെ പേരിൽ ആ നടപടിയെ എപ്പോഴും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ തെളിവുകളില്ലാതെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിയമനടപടികൾ ഉപയോഗിക്കരുതെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.എല്ലാ സൗകര്യങ്ങളുമുള്ള, മികച്ച രീതിയിൽ പരിചരണം ലഭിക്കുന്ന ഒ
