TRENDING:

'തെറ്റുപറ്റി': തൃഷയെയും വിജയേയും ബന്ധപ്പെടുത്തിയുള്ള പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഖേദം പ്രകടിപ്പിച്ചു

Last Updated:

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി പ്രധാന വെല്ലുവിളിയായി മാറുമെന്ന വിജയ് യുടെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു നാഗേന്ദ്രന്റെ വിവാദ പരാമർശം

advertisement
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണത്തിലേക്ക് നടി തൃഷ കൃഷ്ണന്റെ പേര് വലിച്ചിഴച്ചതിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും തൃഷയും (X/PTI)
തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും തൃഷയും (X/PTI)
advertisement

"അതൊരു അബദ്ധത്തിൽ വന്ന പ്രസ്താവനയായിരുന്നു. ബിജെപി മഹിളാ മോർച്ച അഖിലേന്ത്യാ അധ്യക്ഷ വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തിൽ എന്നോട് സംസാരിച്ചിട്ടുണ്ട്. എന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ഖേദം പ്രകടിപ്പിക്കുന്നു," തമിഴ്‌നാട് ബിജെപി അധ്യക്ഷൻ പറഞ്ഞു.

വിജയ് രാഷ്ട്രീയത്തിൽ അനുഭവപരിചയം നേടാനും വിജയിക്കാനും "തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്ന" നാഗേന്ദ്രന്റെ പരാമർശമാണ് വിവാദമായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി നിർണായക ശക്തിയാകുമെന്ന വിജയ് യുടെ അവകാശവാദത്തോടുള്ള പരിഹാസമായിരുന്നു ഇത്.

advertisement

ഇതും വായിക്കുക: തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ മോശം പരാമർശത്തിനെതിരെ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ

വിജയ് യുടെ രാഷ്ട്രീയ മോഹങ്ങളെ പരിഹസിച്ച നാഗേന്ദ്രൻ, "ഒരു വീടിന്റെ മേൽക്കൂരയിൽ പോലും കയറാൻ കഴിയാത്ത ഒരാൾ സ്വർഗത്തിലേക്ക് കയറാൻ സ്വപ്നം കാണുന്നു" എന്ന് മുൻപ് ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. "പാവം മനുഷ്യൻ, അദ്ദേഹത്തിന് തീരെ അനുഭവപരിചയമില്ല. ആദ്യം അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങണം. തൃഷയുടെ വീട്ടിൽ നിന്ന് ആദ്യം പുറത്തിറങ്ങട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ നോക്കാം," എന്നാണ് ചിരിച്ചുകൊണ്ട് നാഗേന്ദ്രൻ പറഞ്ഞത്.

advertisement

ഈ പരാമർശം വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബിജെപി വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരെയുള്ള ബഹുമാനമില്ലായ്മയാണ് ഈ വാക്കുകളിലൂടെ പ്രകടമാകുന്നതെന്ന് ഭരണകക്ഷിയായ ഡിഎംകെ പ്രതികരിച്ചു. രാഷ്ട്രീയ സംവാദങ്ങളിലേക്ക് ഒരു നടിയുടെ പേര് വലിച്ചിഴച്ചതിനെ കോൺഗ്രസും ചോദ്യം ചെയ്തു.

തന്റെ നിയമോപദേശകൻ മുഖേന തൃഷ ഈ പരാമർശത്തെ ശക്തമായി അപലപിച്ചിരുന്നു. "സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാണതും അനുചിതവുമായ ഒരു പരാമർശം തന്റെ കക്ഷി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല," എന്ന് തൃഷയുടെ ഭാഗത്തുനിന്നുള്ള പ്രസ്താവനയിൽ പറയുന്നു. തന്റെ പേര് രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തന്റെ ജോലിയുടെ പേരിൽ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tamil Nadu BJP President Nainar Nagendran has expressed "heartfelt regrets" for a controversial remark where he dragged actor Trisha Krishnan’s name into a political critique of actor-turned-politician Vijay. While mocking Vijay’s political inexperience and his party’s (TVK) ambitions for the upcoming Assembly elections, Nagendran had remarked that Vijay should "come out of Trisha’s house first" before dreaming of political success.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'തെറ്റുപറ്റി': തൃഷയെയും വിജയേയും ബന്ധപ്പെടുത്തിയുള്ള പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഖേദം പ്രകടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories