TRENDING:

അനന്ത്നാഗ് ഏറ്റുമുട്ടൽ: രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷ സേന വധിച്ചു

Last Updated:

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ സേന തെരച്ചിൽ നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്.
advertisement

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ സേന തെരച്ചിൽ നടത്തിയത്. തെരച്ചിൽ സംഘത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിയുതിർക്കുകയായിരുന്നു.

also read: ഉത്തർപ്രദേശ് വ്യാജമദ്യ ദുരന്തം: മരണ സംഖ്യ 13 ആയി; 10 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ അനന്ത്നാഗ് സ്വദേശിയാണ്. ഫൈസൽ നാസിർ മിർ എന്നാണ് ഇയാളുടെ പേര്. മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. ഇരുവരും ജെയ്ഷ് ഇ മുഹമ്മദിൽ പ്രവർത്തിച്ചു വരികയാണ്. അടുത്തിടെയാണ് മിർ ജെയ്ഷ് ഇ മുഹമ്മദിൽ ചേർന്നത്.

advertisement

കൊല്ലപ്പെട്ട പാകിസ്ഥാനി സ്വദേശി നിരവധി തീവ്രവാദ ആക്രമണങ്ങളിലും ഗൂഢാലോചനകളിലും പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏറ്റുമുട്ടൽ നടന്ന പ്രദേശത്തു നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സുരക്ഷ സേന പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
അനന്ത്നാഗ് ഏറ്റുമുട്ടൽ: രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷ സേന വധിച്ചു