കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് തവണയാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇപ്പോള്‍ നടക്കുന്ന പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുന്നതിനായി അവരുടെ യാത്രാ സൗകര്യം പരിഗണിച്ച് ഇഷ്ടാനുസരണം പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയതായും രമേശ് പൊഖ്രിയല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
advertisement
അതേസമയം 8.58 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഇതുവരെ 7.50 ലക്ഷം പേരാണ് തങ്ങളുടെ ജെ.ഇ.ഇ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. 15.97 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതുവരെ നീറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തു. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്താനുളള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ്. ഇതിന് പിന്നാലെ നടന്‍ സോനു സുദ് ഉള്‍പ്പെടെയുളളവര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് പൊഖ്രിയലിന്റെ പ്രതികരണം.