ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു രവി ഗോപാൽ. ജോലി കഴിഞ്ഞ് മുറിയിലെത്തിയ യുവാവ് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്ന സമയത്താണ് വ്യോമാക്രമണമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ കോൾ കട്ടാവുകയും മൊബൈൽ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് പല തവണ ശ്രമിച്ചിട്ടും യുവാവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തൊട്ടടുത്ത ദിവസം രവിയുടെ സുഹൃത്താണ് വീട്ടിലേക്ക് വിളിച്ച് അപകടത്തെ കുറിച്ച് അറിയിച്ചത്.
ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്. രവി ഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഇതുവരെ കൃത്യമായ സഹായം ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.
advertisement
മാർച്ച് 14-ന് ഒമാനിലെ സൊഹാറിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ അൽ ഖർജ് റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ ജനവാസമേഖലയിൽ പതിക്കുകയായിരുന്നു.
