”എന്നാണ് ഇത് സംഭവിച്ചത്? എവിടെ വെച്ചാണ് സംഭവിച്ചത്? എന്താണ് നടന്നത്? ഈ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല,’ എന്നാണ് ഉത്തർപ്രദേശിൽ നടന്ന പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞത്.
നേരത്തെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന ഗുസ്തിതാരങ്ങൾ നുണ പരിശോധനയ്ക്ക് തയ്യാറായാൽ താനും നുണ പരിശോധന ചെയ്യാൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
advertisement
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും ഈ പരിശോധന ചെയ്യാൻ തയ്യാറായാൽ താനും പോളിഗ്രാഫ് ടെസ്റ്റ് ചെയ്യാൻ തയ്യാറാകാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ ബ്രിജ് ഭൂഷന്റെ ഈ ആരോപണത്തിന് മറുപടിയുമായി വിനേഷ് ഫോഗട്ടും രംഗത്തെത്തിയിരുന്നു. താൻ മാത്രമല്ല അദ്ദേഹത്തിനെതിരെ പരാതിയുന്നയിക്കുന്ന എല്ലാ പെൺകുട്ടികളും പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറാണെന്നായിരുന്നു വിനേഷിന്റെ മറുപടി.
” വിനേഷ് മാത്രമല്ല. നിങ്ങൾക്കെതിരെ പരാതി ഉന്നയിക്കുന്ന എല്ലാ പെൺകുട്ടികളും നുണ പരിശോധനയ്ക്ക് വിധേയമാകാൻ തയ്യാറാണ്. ഒരു കണ്ടീഷനുണ്ട്. നുണ പരിശോധന നടത്തുന്നത് തത്സമയം ഈ രാജ്യത്തെ ജനങ്ങളെ കാണിക്കണം. രാജ്യത്തെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ക്രൂരകൃത്യങ്ങൾ ജനങ്ങൾ കാണണം,’ എന്നായിരുന്നു വിനേഷ് പറഞ്ഞത്.
Also Read- കനത്ത മഴ ജ്വല്ലറിയില്‍ വെള്ളം; രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരടങ്ങിയ സംഘമാണ് ബ്രിജ് ഭൂഷണെതിരെ സമരവുമായി ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്നത്. ലൈംഗികാരോപണക്കേസിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ ബ്രിജ് ഭൂഷണെതിരെ വിമർശനവുമായി ബജ്‌റംഗ് പൂനിയയും രംഗത്തെത്തിയിരുന്നു. ഒരു മെഡലിന് വെറും 15 രൂപ മാത്രമാണ് മൂല്യമെന്നും കായികതാരങ്ങളുടെ പരിശീലനത്തിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നും അതെല്ലാം താരങ്ങൾ മടക്കി നൽകണമെന്നുമുള്ള ബ്രിജ് ഭൂഷണിന്റെ പരാമർശത്തിനെതിരെയാണ് ബജ്‌റംഗ് പൂനിയ രംഗത്തെത്തിയത്. പതിനഞ്ച് വർഷത്തെ അധ്വാനത്തിന് ശേഷം നേടിയ മെഡലിനെയാണ് വെറും 15 രൂപ വിലയുള്ളത് എന്ന് പറഞ്ഞ് ബ്രിജ് ഭൂഷൺ അപമാനിക്കുന്നത് എന്നാണ് ബജ്‌റംഗ് പൂനിയ പറഞ്ഞത്.
ബ്രിജ്ഭൂഷണിന്റെ സ്വേച്ഛാധിപത്യത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെയാണ് സമരക്കാർ പ്രതിഷേധിക്കുന്നത്. ഏഴ് വനിതാ താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഡൽഹി പൊലീസിൽ ആണ് ഇവർ പരാതി നൽകിയത്. ജനുവരിയിലാണ് ബ്രിജ്ഭൂഷനെതിരെ ആദ്യം പരാതി ഉയരുന്നത്.