അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന കാമുകനായ യുവാവിന്‍റെ അരികിലെത്താൻ 19 കാരിയായ യുവതി നടന്നത് 60 കിലോമീറ്റർ. ആന്ധ്രാപ്രദേശിലാണ് സംഭവം. കൃഷ്ണ ജില്ലയിലെ താമസക്കാരിയായ ചിട്ടികല ഭവാനി (19) എന്ന പെൺകുട്ടിയും അയൽഗ്രാമമായ എടപ്പള്ളിയിലെ സായ് പുന്നയ്യ എന്ന യുവാവും തമ്മിൽ കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. അടുത്ത സമയത്ത് വീട്ടുകാർ വിവരം അറിഞ്ഞതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഇതേത്തുടർന്നാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്.
You may also like:ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]Covid 19 | കേരളത്തിന് ആശ്വാസദിനം; ഏഴ് പേർക്ക് കോവിഡ് 19; രോഗമുക്തി നേടിയത് 27 പേർ [NEWS]ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം [NEWS]
advertisement
ഒളിച്ചോട്ടത്തിനുള്ള പദ്ധതി മുഴുവൻ തയ്യാറായിക്കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിസഹായ ആയി വീട്ടിൽ അകപ്പെട്ട ഭവാനി കൂടുതലൊന്നും ആലോചിച്ചില്ല. പദ്ധതി നടപ്പാക്കാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ നിന്ന് കാൽനടയായി 60 കി.മീ അകലെയുള്ള കാമുകന്റെ അടുത്തേക്കെത്തി. വൈകാതെ തന്നെ വിവാഹവും നടന്നു.
എന്നാൽ യുവതിയുടെ വീട്ടുകാരും വെറുതെയിരുന്നില്ല. ഇവർ ഭീഷണി തുടങ്ങിയതോടെ നവദമ്പതികള്‍ പൊലീസ് സഹായം തേടി. രണ്ട് പേരും പ്രായപൂർത്തിയായതിനാൽ ബന്ധുക്കളെ പൊലീസ് കൗൺസിലിംഗിനായി വിളിച്ചു.
'ഇക്കഴിഞ്ഞ ദിവസമാണ് നവദമ്പതികൾ ഞങ്ങളുടെ പക്കൽ സംരക്ഷണം തേടിയെത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആ പെൺകുട്ടി കിലോമീറ്ററുകളോളം നടന്നാണ് കാമുകനായ യുവാവിനെ വിവാഹം ചെയ്യാനെത്തിയതെന്ന് മനസിലായി' എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. 'പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹിതരായവർ പ്രായപൂർത്തിയായവർ ആയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൗൺസിലിംഗ് നടത്തി വരികയാണ് എന്നും അവർ കൂട്ടിച്ചേർത്തു..'
'ലോക്ക് ഡൗണിന് ശേഷം വിവാഹം മതിയെന്ന് ചിന്തിച്ചതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ സർക്കാർ നീട്ടുമെന്നാണ് തോന്നുന്നത്... അതുകൊണ്ട് ഇനിയും കാത്തിരിക്കാനായില്ല.. ഞാൻ നടന്ന് പുന്നയ്യയുടെ അരികിലെത്തി.. ' എന്നായിരുന്നു ഭവാനിയുടെ വാക്കുകള്‍.