രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിൽ വിദേശ കോമ്പിനേഷൻ മാറ്റാൻ ശ്രമിക്കുമെന്നും ടീം അറിയിച്ചു. ഒരു പക്ഷേ വാർണറെ പ്ലേയിങ് ഇലവനിൽനിന്ന് പോലും ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
ഓറഞ്ച് നിരയിലെ താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഏറെ നിരാശജനകമാണെന്ന് പറയേണ്ടിവരും, കാരണം അവർ കളിച്ച ആറിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. വാസ്തവത്തിൽ, വാർണറുടെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു, ആറ് ഇന്നിംഗ്സുകളിൽ നിന്ന് 193 റൺസ് മാത്രമാണ് നേടിയത്. സിഎസ്‌കെയെതിരായ മത്സരത്തിൽ അദ്ദേഹം കൂടുതൽ പന്തുകൾ നേരിട്ടാണ് ബാറ്റു ചെയ്തത്. 55 പന്തിൽ നിന്ന് 57 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. മത്സരശേഷം, തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
advertisement
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മനീഷ് പാണ്ഡെയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് വാർണർ പരസ്യമായി വിമർശനം നേരിട്ടിരുന്നു.
രസകരമെന്നു പറയട്ടെ, 2018 സീസണിൽ വാർണറുടെ അഭാവത്തിൽ വില്യംസൺ ഹൈദരാബാദിനെ നയിച്ചിരുന്നു, അന്ന് ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മികവ് കാട്ടിയിരുന്നു, 2018 ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഹൈദരാബാദിനെ എത്തിക്കാനും സാധിച്ചു, അവിടെ അവർ സിഎസ്‌കെയോട് പരാജയപ്പെട്ടു. ആ വർഷം, ബാറ്റുകൊണ്ട് കിവി താരം മികച്ച ഫോമിലായിരുന്നു, 52.50 ശരാശരിയിലും 42 ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റിലും 735 റൺസും വില്യംസൺ നേടി.
ഏറ്റവും ഒടുവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒമ്പത് പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. ചെന്നൈയുടെ ഓപ്പണര്‍മാരാണ് അവരുടെ ടീമിന് അനായാസ വിജയമൊരുക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 129 റണ്‍സ് കൂട്ടുകെട്ട് ആണ് അവരുടെ വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. 44 പന്തില്‍ 75 റണ്‍സുമായി ഐപിഎല്ലിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് ഋതുരാജ് ഗെയ്ക്വാദ് തിളങ്ങിയപ്പോള്‍ മറുവശത്ത്, സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്ന ഡുപ്ലെസി 38 പന്തില്‍ 56 റണ്‍സുമായി തന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയും കുറിച്ചു.
