പുതുക്കിയ ഐ പി എൽ നിയമപ്രകാരം ഇരു ടീമുകളും 90 മിനിറ്റിനുള്ളിൽ 20 ഓവർ പൂർത്തിയാക്കേണ്ടതുണ്ട്. രണ്ടര മിനിറ്റ് ദൈർഖ്യമുള്ള രണ്ട് സ്ട്രാറ്റേജിക് ടൈം ഔട്ടുകളും ഇതിൽ ഉൾപ്പെടും. മുൻപത്തെ നിയമമനുസരിച്ച് ഇരുപതാം ഓവർ 90ആം മിനിറ്റിൽ തുടങ്ങിയാലും പ്രശ്നമുണ്ടായിരുന്നില്ല. ഇനിയും ധോണി ഇത് ആവർത്തിച്ചാൽ ധോണി 24 ലക്ഷവും, മറ്റു കളിക്കാർ ഓരോരുത്തരും 6 ലക്ഷം രൂപ വീതമോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടക്കേണ്ടി വരും. മൂന്നാമതും ആവർത്തിക്കുകയാണെങ്കിൽ ടീമിന്റെ ക്യാപ്റ്റനു ഒരു മത്സരത്തിൽ വിലക്കും 30 ലക്ഷം രൂപ ഫൈനും ലഭിക്കും. മറ്റു കളിക്കാർ 12 ലക്ഷം രൂപ വീതമോ അല്ലെങ്കിൽ മാച്ച് ഫീയുടെ 50 ശതമാനമോ ഇതിന് പിഴയായി നൽകേണ്ടി വരും.
advertisement
കഴിഞ്ഞ സീസണിൽ ധോണിയും ടീമും തീർത്തും പരാജയമായിരുന്നു. പോയിന്റ് ടേബിളിൽ ഏഴാമതായാണ് ചെന്നൈ ഫിനിഷ് ചെയ്തിരുന്നത്. ഇത്തവണ വൻ മുന്നൊരുക്കങ്ങളോടെയാണ് ചെന്നൈ ടീം ഇറങ്ങിയിരിക്കുന്നത്. റോബിൻ ഉത്തപ്പയും ചേതേശ്വർ പൂജാരയും ടീമിലെത്തിച്ചിട്ടുണ്ട്. പരിശീലന ക്യാമ്പ് ആദ്യം തുടങ്ങിയതും സി എസ് കെയാണ്. ഈ സീസണിലൂടെ ടീമിൽ തിരിച്ചെത്തിയ സുരേഷ് റെയ്ന അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചിരുന്നു.
ഇന്നലത്തെ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയിലെ പ്രധാന ഘടകം ഡ്യൂ ആയിരുന്നുവെന്ന് എം എസ് ധോണി വെളിപ്പെടുത്തിയിട്ടുണ്ട്. അത് മനസ്സില്‍ വെച്ച് 200നടുത്തുള്ള സ്കോറാണ് ടീം ലക്ഷ്യം വെച്ചതെന്നും ധോണി പറഞ്ഞു. ഈ പിച്ചില്‍ 200 റണ്‍സ് ആവശ്യമാണെന്നും ടീമിന് 188 റണ്‍സ് നേടാനായത് ഒരു നേട്ടമായിരുന്നുവെന്നും എം എസ് ധോണി വ്യക്തമാക്കി.
എന്നാല്‍ ഒരല്‍പ്പം കൂടി മെച്ചപ്പെട്ട ബൗളിങ്ങ് ചെന്നൈ ബൗളര്‍മാരില്‍ നിന്ന് വന്നിരുന്നുവെങ്കില്‍ മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ധോണി പറഞ്ഞു. ബൗളര്‍മാര്‍ അവരുടെ തെറ്റ് മനസ്സിലാക്കി ഭാവി മത്സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ്ങ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി കൂട്ടിച്ചേർത്തു.
News summary: Chennai super kings skipper MS Dhoni fined Rs 12 lakh after loss against Delhi capitals.
