ഇന്ത്യക്ക് മികച്ച സ്പിൻ ബൗളർമാരുണ്ട്. നിരവധി കഴിവുള്ള സ്പിന്നർമാർക്ക് അവിടെ അവസരം ലഭിക്കുന്നില്ല. ഐ പി എൽ പോലുള്ള ടൂർണമെന്റുകളിൽ കളിക്കാൻ അവസരം ലഭിക്കുക എന്നത് തികച്ചും വലിയ കാര്യം തന്നെയാണ്. ഏതെങ്കിലും ടീം തങ്ങളെ വാങ്ങുമെന്ന് താരങ്ങൾക്ക് പ്രതീക്ഷകളും ഉണ്ടാകും. ഇതൊക്കെത്തന്നെയാണ് ഇത്തരം ടൂർണമെന്റുകളുടെ സ്വാധീനവുമെന്നാണ് ആദ്ൽ റഷീദ് പറയുന്നത്.
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മൽസരത്തിൽ മികച്ച പ്രകടനമാണ് റഷീദ് പുറത്തെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പൂജ്യത്തിന് കൂടാരം കയറ്റിയത് റാഷിദായിരുന്നു. അവരുടേതായ ദിവസം വരുമ്പോൾ എല്ലാവർക്കും സാധ്യതകളുണ്ടെന്നാണ് റാഷിദ് പറയുന്നത്. ആ ദിവസം ആർക്കും വിജയിക്കാൻ കഴിയും. ഏതൊരു ടീമിന്റെയും വിജയം നിശ്ചയിക്കുന്നത് ആ ടീമിലെ ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും മികച്ച പ്രകടനങ്ങളെ ആശ്രയിച്ചാണ്. വലിയ ആത്മവിശ്വാസത്തോടെ സ്വന്തം കരുത്തിൽ വിശ്വാസമർപ്പിച്ചു കൊണ്ട് പ്രയത്നിച്ചാൽ നമുക്ക് സാധ്യതയുണ്ടാകും - ആദിൽ റഷീദ് പറഞ്ഞു.
advertisement
You May Also Like- രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്; സന്തോഷം പങ്കുവെച്ച് ഹർഭജൻ സിംഗ്
ഇന്ത്യക്കെതിരായ രണ്ടാം ടി20യിലും റഷീദിന്റെ പ്രകടനം തികച്ചും നിർണായകമായ ഒന്നായിരിക്കും. പവർപ്ലേകളിൽ സ്പിൻ ബൗളർമാർക്കെതിരെ അല്പം ഉൾവലിഞ്ഞു കളിക്കുന്ന പ്രകൃതമാണ് ശിഖർ ധവാന്റേത്. ഇതു മനസിലാക്കിയ ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ ആദിൽ റഷീദിനെയാണ് ആദ്യ ഓവറുകൾ എറിയാൻ ക്ഷണിക്കുന്നത്. ന്യൂ ബോളിൽ ഓവർ ചെയ്യുന്നതിൽ തനിക്ക് പരിചയക്കുറവുണ്ടെന്നും പക്ഷെ ഇപ്പോൾ കുറച്ചു കാലമായി നന്നായി ന്യൂ ബോൾ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.
കളിക്കിടെ തോളിനേറ്റ പരുക്കിൽ നിന്നും മോചിതനായ ശേഷം പരിമിത ഓവർ ക്രിക്കറ്റിലാണ് താരം ശ്രദ്ധ ചെലുത്തുന്നത്. കുറെ ഓവറുകൾ ചെയ്യേണ്ടി വരുന്നതിനാൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇറങ്ങാൻ ഇനിയും സമയമെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഏകദിന ലോകകപ്പിലെ നിലവിലെ ജേതാക്കൾ ഇംഗ്ലണ്ടാണ്. അതോടൊപ്പം ടി20 ലോകകപ്പും നേടാനായാൽ ഇംഗ്ലണ്ടിന് അത് ചരിത്രനേട്ടമാവും. അത്തരമൊരു നേട്ടം ടീമിനും വ്യക്തിപരമായി തനിക്കും വലിയ അംഗീകാരമായിരിക്കുമെന്നും ആദിൽ റഷീദ് പറഞ്ഞു.
Aadhil rasheed, england spin bowler talks about not getting opportunity in IPL