‘അവൻ ഞങ്ങളുടെ ബേബി എബിഡിയാണ്. തുടക്കം മുതൽ തന്നെ അത്ഭുതപ്പെടുത്തിയ താരം. ലഭിച്ച അവസരം ബദോനി കൃത്യമായി ഉപയോഗിച്ചതിൽ സന്തോഷമുണ്ട്. ടീം നാല് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട് നിൽക്കുകയായിരുന്ന ഘട്ടത്തിലും സമ്മർദത്തിനടിപ്പെടാതെ ബദോനി നല്ല പ്രകടനം നടത്തി. വരും മത്സരങ്ങളിലും അവൻ മികച്ച പ്രകടനങ്ങൾ ടീമിനായി നൽകും എന്നാണ് പ്രതീക്ഷ.' രാഹുൽ മത്സരശേഷം പറഞ്ഞു.
advertisement
മത്സരത്തിൽ മുഹമ്മദ് ഷമിയുടെയും വരുൺ ആരോണിന്റെയും പന്തുകൾക്ക് മുന്നിൽ ലക്നൗ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു. അഞ്ചോവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ തകർന്നുനിൽക്കവെ ബാറ്റിങ്ങിനായി എത്തിയ ബദോനി ദീപക് ഹൂഡയുമൊത്ത് ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു. ഷമി, വരുൺ ആരോൺ, ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ എന്നീ പ്രഗത്ഭരായ ബൗളർമാരെ ഭയമേതുമില്ലാതെ നേരിട്ട ബദോനി 41 പന്തുകളിൽ നേടിയത് 54 റൺസ് നേടി അവസാന ഓവറിലാണ് പുറത്തായത്.
Also read- IPL 2022 |ഐപിഎൽ അരങ്ങേറ്റത്തിൽ ജയം ഗുജറാത്തിനൊപ്പം; ലക്നൗവിനെതിരെ അഞ്ച് വിക്കറ്റ് ജയം
ബദോനിക്കൊപ്പം ലക്നൗവിനെ തകർച്ചയിൽ നിന്നും കരകയറ്റുന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മേ ഓൾ റൗണ്ടർ ദീപക് ഹൂഡയും അർധസെഞ്ചുറി തികച്ചു. ഇരുവരുടെയും അർധസെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ് നേടി. എന്നാൽ ലക്നൗ ഉയർത്തിയ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. രാഹുൽ തേവാട്ടിയ (40*), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30), മാത്യൂ വെയ്‌ഡ് (30) എന്നിവരുടെ കൂട്ടായ പ്രകടനങ്ങളാണ് ഗുജറാത്തിന് ജയം കൊണ്ടുവന്നത്.

