അരീക്കോട് കടുങ്ങല്ലൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്നു. ഇതേസമയം അരീക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുക്കയിരുന്നു.
Also Read- അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; മേഘമലയില്‍ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കാറില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍തന്നെ അരീക്കോട്ടെ ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ നിസ്സാരപരിക്കുകളോട് രക്ഷപ്പെട്ടു.
advertisement
തലക്കും വയറിനു ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ മൂന്ന് പേര്‍ ഇപ്പോള്‍ അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലും ഒരാള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ നാലുപേര്‍ക്കും വിദഗ്ധചികിത്സ നല്‍കിവരുകയാണെന്ന് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ ദില്‍ഷാദ് തൊണ്ടിപ്പറമ്പില്‍ പറഞ്ഞു.
Also Read- ചക്കയുടെ പേരിൽ ആരോഗ്യവകുപ്പ് ജീവനക്കാർ തമ്മിൽ തല്ലി
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സംഭവം സ്ഥലത്ത് അരീക്കോട് പോലീസ് എത്തി പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ കുഞ്ഞംപടിയില്‍ റോഡ് നവീകരണം പൂര്‍ത്തിയായതിനുശേഷം അപകടങ്ങള്‍ പതിവായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കുറ്റോളി മുതല്‍ കുഞ്ഞും പടി വരെ നീളത്തിലുള്ള റോഡ് ആയതുകൊണ്ട് വാഹനങ്ങള്‍ അമിത വേഗതയിലാണ് കടന്നു പോകുന്നത്.ഇതാണ് ഇടയാക്കുന്നത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഇത് മൂലം ഈ അടുത്തകാലത്ത് നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള കര്‍ശന നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.