ഇതും വായിക്കുക: ഈശ്വരാ....ആരു ചെയ്ത പാപമിന്നു പേറിടുന്നു.. ഈ രാഹുൽ 11 ദിവസമായി അകത്ത്; മാങ്കൂട്ടത്തിലും സന്ദീപും പുറത്ത്
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
ആദ്യത്തെ ബലാത്സംഗക്കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്‍ച്ച സജീവമായി. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്ലാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡാണിത്.
advertisement
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം
രാഹുലിനെതിരെ യുവതിയുടെ ആരോപണം ഉയര്‍ന്നഘട്ടത്തിലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ സജീവമായിരുന്നു. ഇതിനിടെയാണ് ആദ്യപരാതിക്കാരി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി ഇമെയില്‍ മുഖാന്തരം പരാതി നല്‍കുകയായിരുന്നു. ഇതോടെ രണ്ട് ബലാത്സംഗക്കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായി.
