TRENDING:

നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി

Last Updated:

അസ്വാഭാവികമരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണമാരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് കൗൺസിലർക്കെതിരെ പരാതിയുമായി കുടുംബം. മരണകുറിപ്പിൽ നഗരസഭാ കൗൺസിലറുടെ പേര് പരാമർശത്തിനെ തുടർന്നാണ് കുടുംബം പരാതി നൽകിയത്. നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപിനെ (48) നെയ്യാറ്റിന്‍കര ടൗണിലെ റോഡരികിലെ ഒരു മരത്തില്‍ ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ കടയില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
News18
News18
advertisement

ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഈ വിഷയത്തിൽ കോൺ​ഗ്രസ് വാർഡ് കൗൺസിലർ, തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുറിപ്പിലുണ്ട്. ഈ കൗൺസിലർക്കെതിരേ സഹോദരൻ പൊലീസിൽ പരാതി നൽകി. എന്നാൽ, വാർഡ് കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അസ്വാഭാവികമരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണമാരംഭിച്ചു. കൃഷ്ണൻകുട്ടിയുടെയും ഇന്ദിരയുടെയും മകനാണ് ദിലീപ് കുമാർ. ഭാര്യ: അശ്വതി. മക്കൾ: ജ്യോതിഷ് കൃഷ്ണ, നവനീത് കൃഷ്ണ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി
Open in App
Home
Video
Impact Shorts
Web Stories