ശസ്ത്രക്രിയയ്ക്കു ശേഷം ഓക്സിജൻ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റി. കോലഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് സോജൻ ഐപ്പിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ക്ഷതത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ.
TRENDING:'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [PHOTOS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]
advertisement
കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചതു കുഞ്ഞ് മുതൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഉയർന്ന ഹൃദയമിടിപ്പും ഇടക്കിക്കിടെ അപസ്മാര ലക്ഷണങ്ങളും കാണിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സാ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്.
കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റെന്നാണ് അച്ഛൻ ആദ്യം പറഞ്ഞത്. കുട്ടിയുടെ പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. പെൺകുഞ്ഞായിപ്പോയതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.