ഗോപാലകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്
പണ്ട് ശ്രീകൃഷ്ണ കോളേജിൽ പഠിക്കുമ്പോൾ ഇന്നത്തെ ഇവിടുത്തെ വലതുപക്ഷ സ്ഥാനാർത്ഥി സി എച്ച് റഷീദും ഞാനും ഒരുമിച്ച് കൈപിടിച്ച് സമരം ചെയ്തിട്ടുള്ളതാണ്. സംശയമുണ്ടെങ്കിൽ റഷീദിനോട് ചോദിക്കാം.ഞങ്ങൾ എന്തു പറഞ്ഞാലും വർഗീയ പരാമർശം എന്നു പറയുന്നു. ഞാനൊരു മതത്തിനെതിരായിട്ടല്ല പറഞ്ഞത്. എന്തുകൊണ്ട് ഒരു ഹിന്ദു സ്ഥാനാർഥി ഉണ്ടായില്ല എന്നതാണ് ചോദ്യം. അത് മതവിരുദ്ധമാകുന്നത് എങ്ങനെയാണ്. ഒരു ഹിന്ദു എംഎൽഎയുടെ ആവശ്യം എന്താണെന്ന് ഇവിടുത്തെ ജനങ്ങളോടാണ് ചോദിക്കേണ്ടത്.
മുസ്ലിംലീഗിന്റെ പേരിലും കൊടിയിലും ചിഹ്നത്തിലുമെല്ലാം മതമല്ലേ? മതം മാത്രമായതിനെ മതേതരത്വം എന്നും മതേതരത്വം മാത്രമായതിനെ മതം എന്നും പറയുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. സത്യം ചൂണ്ടിക്കാണിക്കുമ്പോൾ വർഗീയത എന്നും വർഗീയത പറയുന്നവരെ മതേതരവാദികൾ എന്നും വിളിക്കുന്നു. ആര് പരാതി കൊടുത്താലും തുറന്നു പറയേണ്ട കാര്യങ്ങൾ തുറന്നു തന്നെ പറയും.
advertisement
ഒരു മുസ്ലിം മതപണ്ഡിതൻ നയിക്കുന്ന യാത്ര ചാവക്കാട് എത്തിയപ്പോൾ എംഎൽഎമാരും ഇന്ന് ജില്ലയിൽ നിൽക്കുന്ന സ്ഥാനാർത്ഥികളും അടക്കം അവിടെ ഒന്ന് കയറി ഇരിക്കാൻ ക്യൂ നിന്നു. എന്നാൽ തൊട്ടടുത്താണ് കുംഭമേള നടന്നപ്പോൾ മതേതരവാദികളായ ആരെങ്കിലും ഒന്നു പോയി നോക്കിയോ?
വർഷങ്ങളായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും
48 ശതമാനം ഹിന്ദുക്കൾ ഉള്ള ഗുരുവായൂരിൽ യുഡിഎഫും എൽഡിഎഫും ഹിന്ദുക്കളെ സ്ഥാനാർത്ഥികളായി നിർത്തുന്നില്ലെന്നും കഴിഞ്ഞദിവസം ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.
