കേരളത്തെ ദാരുണമായ സ്ഥിതിയിലേക്കാണ് പിണറായി വിജയൻ തള്ളുന്നതെന്നും ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാല ജനസഭയിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പിന്നാക്കക്കാർക്കും സ്ത്രീകൾക്കുമെതിരെ വലിയ ആക്രമണമാണ് ഉണ്ടാവുന്നത്.
Also Read- കോട്ടയത്ത് ബസുടമയെ മർദിച്ച സിഐടിയു നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
advertisement
സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരീക്ഷ തട്ടിപ്പും വ്യാജരേഖ ചമക്കലും സ്വജനപക്ഷപാതവും മാത്രമാണുള്ളത്. പാവപ്പെട്ടവർക്ക് ജീവിക്കാനാവാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
Also Read- കെ. സുധാകരന്റെ ഭാര്യക്കെതിരെ വിജിലൻസ്; അക്കൗണ്ട് വിവരങ്ങൾ തേടി കത്ത് അയച്ചു
മുഖ്യപ്രതിപക്ഷം അഴിമതിയിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുകയാണ്. മോൻസൻ മാവുങ്കലിൻ്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് വിദേശത്ത് നിന്നും അനധികൃതമായി പണം പിരിച്ച കേസിൽ ആരോപണവിധേയനായി നിൽക്കുകയാണ്. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനാണ്. ഈ സാഹചര്യത്തിൽ ബിജെപി മാത്രമാണ് പിണറായി സർക്കാരിന് ബദൽ.
നരേന്ദ്രമോദി സർക്കാരിൻ്റെ ജനക്ഷേമ നയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വലിയ ക്യാമ്പയിനിഗാണ് ബിജെപി നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.