കേരളത്തിലെ ജനങ്ങൾക്ക് പ്രയോജകരമായൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് ഉണ്ടാവുകില്ലെന്ന് സ്പഷടമാണെന്ന് അദ്ദേഹം പറഞ്ഞു. 2016 മുതല്‍ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ യാത്രകൾകൊണ്ട് ഒരു പ്രയോജനവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ പരിശോധിച്ചാൽ അവിടങ്ങളിൽ വലിയ വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടുത്തെ മുഖ്യമന്ത്രിമാര്‍ വിദേശയാത്രകൾ നടത്തുമ്പോള്‍ വലിയ തോതിലുള്ള നിക്ഷേപങ്ങളെയും വ്യസായികളെയും ആകർഷിക്കാൻ കഴിയുന്നുണ്ട്.
Also Read-സന്ദീപ് വാര്യർ BJP വക്താവ് സ്ഥാനത്ത് നിന്ന് പുറത്ത്; സംഘടനാപരമായ കാര്യമെന്ന് സുരേന്ദ്രൻ
advertisement
എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ വിദേശയാത്ര ഏട്ടിലെ പശുപോലെ ആലി നാദാപുരത്ത് പോയതുപോലെ ഒരു പ്രയോജനവുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ലോക കേരള സഭ മൂന്നെണ്ണം കഴിഞ്ഞെന്നും എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയ്ക്കും കുടുംബാംഗങ്ങൾക്കും മക്കൾക്കും മക്കളുടെ മക്കൾക്കും വിദേശത്ത് പോവുക സുഖമായി കറങ്ങുക തിരിച്ചുവരുക.
സഖാക്കളെ പറ്റിക്കാനായി കാറൽ മാക്സിൻറെ പ്രതിമയിൽ മലയും ഇട്ടു. വിദേശയാത്രയെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശയാത്രയുടെ ഉദ്ദേശ്യവും കണക്കുകളും സംശയങ്ങൾ ദുരീകരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.