കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ രാജ്മോഹനെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.ആർ അജയ് മർദിച്ചിരുന്നു. കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സമരം പരിഹരിക്കാന്‍ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ അജയുമെത്തിയിരുന്നു. എന്നാൽ, തന്നെ മർദിച്ച ആൾക്കൊപ്പം ചർച്ചക്കിരിക്കില്ലെന്ന് വ്യക്തമാക്കി ബസുടമ ഇറങ്ങിപ്പോയി. സി.ഐ.ടി.യുവിന്റേത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും തന്നെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാനുള്ള ശ്രമം ആണെന്നും രാജ്മോഹൻ പറഞ്ഞു.
കോട്ടയത്ത് ബസുടമയെ മർദിച്ച സിഐടിയു നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
advertisement
‘പെരുവഴിയിൽ ആക്രമിച്ച പ്രതിയെയാണ് ചർച്ചയ്ക്ക് കൊണ്ടുവന്ന് മുന്നിലിരുത്തിയിരിക്കുന്നത്. അതും കോടതിയലക്ഷ്യ കേസ് നേരിടുന്ന പ്രതിയെ. ഇതാണ് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ. ലജ്ജിച്ച് തലതാഴ്ത്തണം. രാജ്യത്തിന് വേണ്ടി സൈനിക സേവക മെഡലും സ്പെഷ്യൽ സർവീസ് മെഡലും വാങ്ങിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണംവരെ ഇവിടെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി ഞാൻ പോരാടും’-രാജ് മോഹൻ പറഞ്ഞു.
അതേസമയം ബസുടമയും സിഐടിയുവും തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ വീണ്ടും ചർച്ച ആരംഭിച്ചു .. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ 3.30ക്ക് ആരംഭിച്ച ചർച്ചയിൽ ഉടമയെ മർദിച്ച CITU നേതാവ് അജയ് കെആറിനെ മാറ്റി നിർത്തും. മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫിസാണ് അജയ് കെആറിനെ മാറ്റി നിർത്താൻ നിർദേശം നൽകിയത്..ചർച്ചയിൽ ഉടമ രാജ് മോഹനും പങ്കെടുക്കുന്നുണ്ട്.