നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇന്ന് ഹൈക്കോടതിയിലും സർക്കാർ അഭിഭാഷകൻ ഉറപ്പ് നൽകിയിരുന്നു. നിയമ ഭേദഗതി ചോദ്യം ചെയ്ത് കെ. സുരേന്ദ്രനും ഷിബു ബേബിജോണും സമർപ്പിച്ച ഹർജികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഓർഡിനൻസ് റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്
ഭേദഗതി മാധ്യമ മാരണ നിയമം ആണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ, എല്ലാവരുമായി ആലോചിച്ച് പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഓർഡിനൻസ് റദ്ദാക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
advertisement
Also Read ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് എങ്ങനെ പിൻവലിക്കും? സർക്കാരിന് മുന്നിലുള്ളത് രണ്ടു മാർഗങ്ങൾ
മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ ഒപ്പു വച്ച ഒരു ഓർഡിനൻസ് റദ്ദാക്കാൻ രണ്ടു മാർഗങ്ങളാണ് നിയമപരമായി സർക്കാരിന് മുന്നിലുണ്ടായിരുന്നത്. നിയമസഭയിൽ ഓർഡിനൻസ് റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയെന്നതാണ് ഒന്നാമത്തെ പോംവഴി. രണ്ടാമത്തേത് ഓർഡിനൻസ് റദ്ദാക്കണമെന്ന് മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്യുകയെന്നതാണ്. ഇതിൽ രണ്ടാമത്തെ മാർഗമാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനം ചേർന്ന് 42 ദിവസത്തിനുള്ളിൽ നിയമം ആക്കിയില്ലെങ്കിലും ഓർഡിനൻസ് സ്വാഭാവികമായും ഓര്‍ഡിനന്‍സ് റദ്ദാകും.