ഇവർ മാൻകുഞ്ഞിന് പേരുമിട്ടു, ഉമ്മുക്കുൽസു. ഉമ്മുക്കുൽസുവിന് പാലും പഴവും നൽകി. ചീകിയൊരുക്കി. പൊട്ടുതൊട്ട്, കഴുത്തിൽ മാലയിട്ടു. കരോലിയും റൂബിയും മകളെപ്പോലെ, അല്ല മകളായി തന്നെ ഉമ്മുകുൽസുവിനെ വളർത്തി.
മാൻ പാർക്കിൽ റൂബിയും കരോലിയുമെത്തിയാൽ അവർ വീട്ടിലേക്ക് മടങ്ങുന്നത് വരെ ഉമ്മുക്കുൽസു ഒപ്പമുണ്ടാവും. അമ്മമാർക്കൊപ്പം കുസൃതികാണിച്ച് നടക്കുന്ന ഉമ്മുക്കുൽസു. പാർക്കിൽ മറ്റു സന്ദർശകരെത്തിയാൽ അല്പം നാണം കുണുങ്ങിയാണ്. എന്നാൽ കുസൃതി വല്ലാതെ കൂടുമ്പോൾ പുലി വരുമെന്ന് അമ്മമാരൊന്ന് പേടിപ്പിയ്ക്കും. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മാൻപാർക്കിൽ നിന്നും ഉമ്മുക്കുൽസു പുറത്ത് പോയി അപകടം പറ്റാതിരിയ്ക്കാനാണ് ഈ പേടിപ്പിക്കൽ.
advertisement
You may also like:മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു [NEWS]#ChallengeAccepted | ഹോളിവുഡ് മുതൽ മലയാള സിനിമാ നടിമാർ വരെ; ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്ക്ക് പിന്നിലെന്ത്? [PHOTO] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]
മറ്റു മൃഗങ്ങൾ ആക്രമിയ്ക്കുമെന്ന പേടിയാൽ ഉമ്മുക്കുൽസുവിനെ ഒറ്റയ്ക്ക് വിടാറില്ല ഇവർ. കരോലിയും റൂബിയും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉമ്മുക്കുൽസുവിനെ പാർക്കിലെ മുറിയിലേക്ക് മാറ്റും. അവിടെ തീറ്റയും വെള്ളവും എടുത്ത് വെയ്ക്കും. വീട്ടിലെത്തിയാലും മനസ്സിൽ ഉമ്മുക്കുൽസുവാണെന്ന് കരോലിയും റൂബിയും പറയുന്നു.
ഉമ്മക്കുൽസു മാത്രമല്ല, പിന്നെയുമുണ്ട് താരങ്ങൾ
റൂബിയും കരോലിയും കരഞ്ഞ ദിവസം
കരോലിയുടെയും റൂബിയുടെയും സ്വകാര്യ ദുഃഖം