സിബിഐ ഏറ്റെടുത്തിട്ടുള്ള കേസിൽ ഒന്നാംപ്രതി യുണിടെക് ഉടമ സന്തോഷ് ഈപ്പനും രണ്ടാംപ്രതി സെയ്ൻ വെഞ്ചേഴ്സുമാണ്. കേസിൽ മൂന്നാം പ്രതിയായാണ് ലൈഫ് മിഷനെ പ്രതി ചേർത്തിട്ടുള്ളത്. ലൈഫ് മിഷന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എസി മൊയ്തീനുമാണ്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഓഫീസിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിക്കും.
റെഡ് ക്രസൻറ് വഴി യൂണിടാക്കിന് ലഭ്യമായ പണം, ഫണ്ട് വിനിയോഗം കരാർ ലഭിക്കാൻ യൂണിടെക്ക് നൽകിയ കമ്മീഷൻ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സിബിഐ അന്വേഷണ പരിധിയിൽ വരിക. കമ്മീഷൻ ആയി ഒരു കോടി രൂപ ലഭിച്ചു എന്ന് സ്വപ്ന സുരേഷ് നേരത്തെ എൻഫോഴ്‌സ്മെന്‍റ് മുൻപാകെ മൊഴി നൽകിയിരുന്നു. പണം നൽകിയതായി യൂണിടെക്ക് എംഡി സന്തോഷ് ഈപ്പനും സമ്മതിച്ചിട്ടുണ്ട്.
advertisement
കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി ഇ ഒ യു വി ജോസ് , യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷിനെയും സിബിഐ ചോദ്യം ചെയ്യും. കൊച്ചിയിലെ യൂണിടാക്കിന്റെ ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ചില രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.