ഇയാൾ അവിടെ നിന്നും പോയതിന്റെയും മറ്റും വിവരങ്ങൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.
Also read: കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു
ബി.പി.സി.എൽ. ഇന്ധന ടാങ്ക് വളരെ അടുത്തായി ഉണ്ടായിരുന്നതും സംശയം വർധിപ്പിക്കുന്നു. എഞ്ചിനുമായി ബന്ധമില്ലാതിരുന്ന ബോഗിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യത തീരെയില്ല. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന ട്രെയിനിന് നേരെ നടന്ന തീവയ്പ്പാണ് എന്നകാര്യം അട്ടിമറി സാധ്യത വർധിപ്പിക്കുന്നു.
advertisement
ഒരു ബോഗി പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാംഗങ്ങൾ എത്തിച്ചേർന്നുവെങ്കിലും പ്ലാറ്റ്‌ഫോമിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് ഏറെ തടസം സൃഷ്‌ടിച്ചു. ഇപ്പോഴും തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇതേ ട്രെയിനിൽ തന്നെ മറ്റൊരു തീവയ്പ്പു നടന്നതിന്റെ നടുക്കുന്ന ഓർമകളുമുണ്ട്. 2014 ഒക്ടോബർ 14 പുലർച്ചെ 4.45 ഓടെ കണ്ണൂർ-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ കമ്പാർട്ടുമെന്റിൽ മദ്യക്കുപ്പിയിൽ സൂക്ഷിച്ച ദ്രാവകം ഒഴിച്ച അജ്ഞാതൻ യുവതിയെ തീകൊളുത്തിയിരുന്നു. ആക്രമണത്തിൽ 40 ശതമാനം പൊള്ളലേറ്റ ഫാത്തിമ ചികിത്സയ്ക്കിടെ മരിച്ചു.
Summary: Repeated attack on the Kannur- Alappuzha Executive Express points towards chances of conspiracy behind it. CCTV footage from the nearest BPCL yard shows a man standing closer to the gutted bogie holding something carrying a fluid inside. Authorities are looking into possibilities of a planned attack. Efforts to douse fire is still on