സ്പീക്കറുടെ അനുമതിയോടെ സഭ ചർച്ച ചെയ്ത് പാസാക്കിയ പ്രമേയത്തെ നീയമസഭയുടെ ഭാഗമായ ഗവർണർ പരസ്യമായി തളളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസിനെ ചോദ്യം ചെയ്യുകയും അധികാരങ്ങളെ ഹനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സഭയുടെ നടപടിയിൽ അതൃപ്തി ഉണ്ടെങ്കിൽ അത് രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അതിന് വിരുദ്ധമായ നടപടിയിൽ പ്രതിഷേധിച്ചാണ് നീയമസഭാ ചട്ടം 130 പ്രകാരം സബ്സ്റ്റാൻഷിവ് മോഷൻ അവതരിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
ഗവർണറെ തിരിച്ചുവിളിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരാമെന്ന് 1989ൽ വർക്കല രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോൾ റൂളിങ്ങ് നൽകിയിട്ടുണ്ട്. അന്ന് ഗവർണറായിരുന്ന രാംദുലാരി സിൻഹയ്ക്ക് എതിരെ നായനാർ സർക്കാരാണ് പ്രമേയം കൊണ്ടുവന്നത്. കോഴിക്കോട് സർവ്വകലാശാല സെനറ്റിലേക്കുളള മന്ത്രിസഭയുടെ ശുപാർശ ഗവർണർ തളളിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രമേയം.
പ്രതിപക്ഷ നേതാവ് കൊണ്ടുവരുന്ന ഈ പ്രമേയത്തോട് സർക്കാർ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. ഗവർണറെ എതിർക്കുന്ന സംസ്ഥാന സർക്കാറിന് പ്രമേയത്തെ തളിപ്പറയാൻ കഴിയാത്ത സാഹചര്യമുണ്ട്.
