കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുനിർത്തി മർദിച്ചുവെന്നാണ് മിഥുൻ റോയിയുടെ പരാതി. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുൻ റോയിയോടുള്ള പ്രതികാരമായാണ് മാളിൽ വെച്ച് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം, മിഥുൻ റോയ് തങ്ങളെ മർദിച്ചുവെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകരും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മിഥുൻ റോയിക്കെതിരെയും വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ശംഖുമുഖത്തെ സംഭവങ്ങളുടെ തുടർച്ചയായാണ് ഈ സംഘർഷമെന്ന് പോലീസ് സ്ഥിരീകരിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വഞ്ചിയൂർ പോലീസ് അറിയിച്ചു.
advertisement
