TRENDING:

ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി; അധികാരഭ്രമമെന്ന് കെ കെ രാഗേഷ്

Last Updated:

അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി കെ ഗോവിന്ദനെന്നും വാർത്താസമ്മേളനത്തിൽ രാഗേഷ് ആരോപിച്ചു

advertisement
കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാർലമെന്ററി സ്ഥാനത്തിനു വേണ്ടി യുഡിഎഫിന്റെ ചട്ടുകമായി ഗോവിന്ദൻ മാറിയെന്നും രാഗേഷ് ആരോപിച്ചു.
ടി കെ ഗോവിന്ദൻ
ടി കെ ഗോവിന്ദൻ
advertisement

പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിൽ ഗോവിന്ദൻ വീണു. പാർലമെന്ററി സ്ഥാനത്തേക്കാൾ വലുത് പാർട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്കു പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി കെ ഗോവിന്ദനെന്നും വാർത്താസമ്മേളനത്തിൽ രാഗേഷ് ആരോപിച്ചു.

'ടി കെ ഗോവിന്ദൻ പാർലമെന്ററി മോഹവുമായി നടക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന പാർട്ടി നേതാക്കൾ അത്തരം മോഹം കൊണ്ടുനടക്കാറില്ല. ടി കെ ഗോവിന്ദന്റെ പേര് കമ്മിറ്റികളിൽ ആരും പറഞ്ഞിട്ടില്ല. തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന് ആരും പറയാറില്ല. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം ‘എന്നെ എന്തുകൊണ്ടു പരിഗണിക്കുന്നില്ല’ എന്നു ചോദിച്ചു. ഏതു സ്ഥാനാർത്ഥിയെ നിർത്തിയാലും ഇതേ നിലപാടായിരിക്കും ഗോവിന്ദൻ സ്വീകരിക്കുക.

advertisement

നടപടികൾ പാലിച്ചാണ് പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത്. നിലവിൽ നിശ്ചയിച്ചവരെക്കാൾ മികച്ച സ്ഥാനാർത്ഥികളുണ്ടാകാം. വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിച്ചാണ് കണ്ണൂർ ജില്ലയിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. പല ജില്ലകളിലും നേതാക്കൻമാരുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥിയായിട്ടുണ്ട്. അത് ബന്ധുത്വം മാത്രം പരിഗണിച്ചല്ല, അവരുടെ പാർട്ടിയിലെ പ്രവർത്തനം പരിഗണിച്ചാണ്. അതുപോലെയാണ് ശ്യാമളയെയും സ്ഥാനാർത്ഥിയാക്കിയത്. കണ്ണൂർ ജില്ലയിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളുണ്ടാകണമെന്ന് പാർട്ടി തീരുമാനിച്ചു. ശ്യാമളയുടെ പേര് ഉയർന്നുവന്നത് പാർട്ടി സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല'- കെ കെ രാഗേഷ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The CPM has officially expelled TK Govindan from the party following his decision to contest as an independent candidate in Taliparamba. CPM Kannur District Secretary KK Ragesh announced the decision, alleging that Govindan has become a "tool for the UDF" in his pursuit of parliamentary positions. Ragesh further criticized the move as a clear case of "power politics," stating that Govindan's actions undermine the party's discipline.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി; അധികാരഭ്രമമെന്ന് കെ കെ രാഗേഷ്
Open in App
Home
Video
Impact Shorts
Web Stories