അതേസമയം പുതുപ്പള്ളി നിയോജകമണ്ഡലം രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അടിത്തട്ടിൽ ഉൾപ്പെടെ ഒരുക്കങ്ങൾ നടക്കുന്നു. പുതുപ്പള്ളിയിൽ എട്ട് പഞ്ചായത്തുകളിൽ ആറും ഭരിക്കുന്നത് എൽഡിഎഫാണ്. ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സി.പി.എം സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ കടക്കും. ഈ മാസം 11ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ.എം രാധാകൃഷ്ണൻ എന്നിവരെയാണ് പരിഗണിക്കുന്നത്. മണ്ഡലത്തിന്‍റെ ചുമതല വി.എൻ. വാസവനും കെ.കെ.ജയചന്ദ്രനും നൽകി. പഞ്ചായത്ത് തലത്തിൽ നേതാക്കൾക്ക് നേരത്തെ ചുമതല നൽകിയിരുന്നു.
advertisement
Also Read- പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.