പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്

Last Updated:

നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.
വളരെ വേഗമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യപിച്ചത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കും. യുഡിഎഫ് സ്ഥാനാർഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വരാനാണ് സാധ്യത. ജെയ്ക്ക് സി തോമസിനെയാകും ഇടതുമുന്നണി രംഗത്തിറക്കുക. ഉമ്മൻചാണ്ടിയുടെ ജനപ്രീതിയിൽ അനായാസ വിജയമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിൽ കൈവരിച്ച മുന്നേറ്റവും 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതുമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്.
പുതുപ്പള്ളിക്ക് പുറമെ ജാർഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ആറ് നിമയസഭാ മണ്ഡലങ്ങളിലും സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
advertisement
Updating…
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്
Next Article
advertisement
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
  • ബിഹാർ വിജയ് ഹസാരെ ട്രോഫിയിൽ 574 റൺസോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി

  • സകീബുൽ ഗനി വെറും 32 പന്തിൽ സെഞ്ചുറി നേടി ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വേഗം സെഞ്ചുറി നേടി

  • വൈഭവ് സൂര്യവംശി 84 പന്തിൽ 190 റൺസും ആയുഷ് ലൊഹാര 56 പന്തിൽ 116 റൺസും നേടി

View All
advertisement