രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ നിന്ന് എൽഡിഎഫും യുഡിഎഫും പുറകോട്ടുപോകുന്നു. മണ്ഡലത്തിലെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഉമ്മൻചാണ്ടിയെ കുറിച്ച് ഒന്നും പറയാൻ പാടില്ലെന്ന് പറയുന്നു. ഉമ്മൻചാണ്ടിയെ കുറിച്ചല്ല, കഴിഞ്ഞ 53 കൊല്ലത്തിനിടയിൽ എന്ത് വികസനമാണ് മണ്ഡലത്തിലുണ്ടായത് എന്നാണ് പറയുന്നത്. മാസപ്പടി വിവാദത്തെ കുറിച്ച് ചോദിക്കുമ്പോൾ ഓണാശംസകൾ പറഞ്ഞ് എൽഡിഎഫുകാരും പോകുന്നു. മറ്റ് പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഈ സൈബർ ആക്രമണത്തെയും അങ്ങനെയാണ് കാണുന്നത്.
Also Read- ‘മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല; നുണപ്രചാരണത്തിന് ജനം മറുപടി നൽകും’: അച്ചു ഉമ്മൻ
advertisement
പുതുപ്പള്ളിയിൽ എൻഡിഎ ശക്തമായ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പലയിടത്തും എൽഡിഎഫ് പ്രവർത്തകരെ കാണാനില്ല. യുഡിഎഫും എൻഡിഎയും തമ്മിലുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
സർക്കാരിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയോ പാർട്ടിയോ പ്രതികരിക്കുന്നില്ല. ഇത് എൽഡിഎഫ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കി. പലയിടത്തും പ്രവർത്തനത്തിൽ നിന്ന് പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കുന്നു. മണ്ഡലത്തിൽ സിപിഎം അണികൾ നിരാശരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.